162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്

Last Updated:

28 വർഷങ്ങൾക്ക് ശേഷം 162 കോടിരൂപ(22 മില്യൺ ഡോളർ) ലോട്ടറി അടിച്ചപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് കുക്ക്.

ലോസ്ആഞ്ചലസ്: ചില സൗഹൃദങ്ങൾ അങ്ങനെയാണ്. പണത്തിനും മുകളിലായിരിക്കും. പണവും സമ്പത്തുമുണ്ടാകുമ്പോൾ സൗഹൃദങ്ങൾ മറന്നുപോകുന്ന ഇക്കാലത്തിന് മാതൃകയാണ് സുഹൃത്തുക്കളായ  ടോം കുക്കും ജോസഫ് ഫെന്നിയും.
എന്നെങ്കിലും ലോട്ടറിയടിക്കുകയാണെങ്കിൽ പരസ്പരം വീതിച്ചെടുക്കുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പുള്ള കുക്കിന്റെയും ഫെന്നിയുടെയും വാക്ക്. 1992ലായിരുന്നു ഇരുവരും ഈ വാക്ക് നൽകിയത്. വെറുതെ പരസ്പരം കൈകൊടുത്തുറപ്പാക്കിയ വാഗ്ദാനമായിരുന്നു ഇത്.
28 വർഷങ്ങൾക്ക് ശേഷം 162 കോടിരൂപ(22 മില്യൺ ഡോളർ) ലോട്ടറി അടിച്ചപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് കുക്ക്. ഒരു ഷേക്ക് ഹാൻഡ് വാക്കിന് തന്റെ സുഹൃത്ത് ഇത്രയും വില നൽകിയതറിഞ്ഞ് ഫെന്നിക്ക് കണ്ണീരടക്കാനായില്ല.
advertisement
[NEWS]കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; കങ്കണയ്ക്ക് പിന്തുണയുമായി ശത്രുഘൻ സിൻഹ[PHOTO]'ഞാൻ പാടുന്നത് താങ്കൾ കേൾക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല' ; ബിഗ്ബിയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് ആര്യ[NEWS]
ചൂതുകളിക്കാരനായ കുക്ക് കഴിഞ്ഞമാസം എടുത്ത പവർബോൾ ജാക്പോട്ട് ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വിജയിച്ച കാര്യം അറിയുന്നത്. ആദ്യം ഭാര്യയെ ഇക്കാര്യം അറിയിച്ചു. അടുത്ത് വിളിച്ചത് സുഹൃത്ത് ഫെന്നിയെയായിരുന്നു.  മീൻ വിൽപ്പനക്കാരനാണ് ഫെന്നി.
advertisement
'എടാ, നമ്മൾക്ക് ലോട്ടറിയടിച്ചു. 22 മില്യൺ ഡോളർ'. കുക്ക് പറഞ്ഞു. 'അത് നീയെടുത്ത ടിക്കറ്റിനല്ലേ' എന്ന് ഫെന്നി ചോദിച്ചപ്പോൾ 18 വർഷം മുമ്പത്തെ വാക്ക് കുക്ക് ഓർമിപ്പിക്കുകയായിരുന്നു. ടിക്കറ്റ് സമർപ്പിക്കാനും ചെക്ക് സ്വീകരിക്കാനും ഇരുവരും ഒന്നിച്ചാണ് പോയത്.  പണം എന്തു ചെയ്യുമെന്നതിനെ കുറിച്ച് ഇരുവരും ഒന്നും തീരുമാനിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement