വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്

Last Updated:

ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്.

കോട്ടയം: വഴക്കിനൊടുവിൽ  ഭർത്താവ് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. തുടർന്ന് പുറത്തിറങ്ങാതിരിക്കാൻ ഗേറ്റും വെൽഡ് ചെയ്തു. വീട്ടിൽ കുടുങ്ങിയ വീട്ടമ്മ ഒടുവിൽ പഞ്ചായത്ത് അംഗത്തെ വിളിച്ചു. അതോടെ പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു പറഞ്ഞത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ വിവരം അറിയിച്ചു. തുടർന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. തുടർന്നാണ് പൊലീസെത്തി ജെസിയെ മോചിപ്പിച്ചത്.
വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു. ഭർത്താവും മകനും വീടിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു രണ്ട് നിലയുള്ള വീട്ടിൽ ജെസി താഴത്തെ നിലയിലും ഭർത്താവും മകനും മുകൾ നിലയിലുമാണ് താമസം. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്
Next Article
advertisement
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ ലീഗ് നേതാവ്
  • ആന്റോ ആന്റണി എംപിക്കെതിരെ മുസ്ലിം ലീഗ് നേതാവ് എൻ മുഹമ്മദ് അൻസാരിയുടെ രൂക്ഷ വിമർശനം.

  • ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് ആന്റോ ആന്റണി.

  • പാർലമെന്റിൽ സന്തുലനം പാലിക്കുമ്പോൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്തെന്ന് അൻസാരി.

View All
advertisement