'ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു; മിസ്സിന് പേടിയില്ലേ'? ജോണിയുടെ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്ന വലിയ ചോദ്യം

Last Updated:

ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്ന് തിരിച്ചു ടീച്ചർ മറുപടി നൽകി.

കഴിഞ്ഞ ദിവസമാണ് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ കുണ്ടറ ജോണി വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. ഇത്തരത്തിൽ വില്ലൻ വേഷം ചെയ്ത് ആരാധകർക്കിടയിലും വില്ലൻ ജോണിയായി താരം മാറുകയായിരുന്നു.
വില്ലൻ കഥാപാത്രങ്ങൾ നിറഞ്ഞുനിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. എന്നാൽ വിവാഹ ശേഷം ഭാര്യ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്നത് വലിയ ചോദ്യങ്ങളായിരുന്നു. ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുക്കുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഒരുദിവസം ഒരുവിദ്യാര്‍ത്ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നുപ്പോൾ ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്ന് തിരിച്ചു മറുപടി പറഞ്ഞു. ഇതേസമയം ആ വിദ്യാർത്ഥിക്ക് തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി കൊടുക്കാനും ടീച്ചർ മറന്നില്ല. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവന്‍ ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പറഞ്ഞു എടാ പാവമാടാ പുള്ളി. ജോണിയെ നേരിട്ടറിയുന്നവര്‍ പറയുന്നതും ഇതേ കാര്യം തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ വില്ലനോടൊപ്പം എങ്ങനെ കഴിയുന്നു; മിസ്സിന് പേടിയില്ലേ'? ജോണിയുടെ സ്റ്റെല്ലയ്ക്ക് നേരിടേണ്ടിവന്ന വലിയ ചോദ്യം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement