advertisement

Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട്

Last Updated:

മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അബ്ദുൾ മജീദിന്‍റെ നേതൃത്വത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകൾ പാലിച്ചാണ് വിവാഹ ചടങ്ങ് നടന്നത്. സംസ്ഥാന പാതയിലായി ഒരുക്കിയ ചെറിയ പന്തലിൽ വച്ച് റോബിൻസൺ പ്രിയങ്കയക്ക് താലി ചാർത്തി.

മറയൂർ: കേരള-തമിഴ്നാട് അതിർത്തിയിൽ നടന്ന വേറിട്ടൊരു വിവാഹ ചടങ്ങ് കൗതുകമായി. ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള തമിഴ്നാട് അതിർത്തി പ്രദേശത്തിലെ ചിന്നാർ പാലത്തിന് സമീപത്തെ റോഡ് ഒരു വിവാഹത്തിന് വേദിയായത്. വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് മൂന്നാർ സ്വദേശിനി പ്രിയങ്കയും (25) കോയമ്പത്തൂർ സ്വദേശി റോബിൻസണും (30) തമ്മിലുള്ള വിവാഹം ഇവിടെ നടന്നത്. ഞായറാഴ്ച രാവിലെ 8.30 നും 9 നും ഇടയ്ക്കായിരുന്നു മുഹൂർത്തം.
മൂന്നാർ സ്വദേശികളായ ശേഖർ-ശാന്ത ദമ്പതികളുടെ മകളാണ് പ്രിയങ്ക. കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശികളായ മൂർത്തിയുടെയും ഭാഗ്യത്തായിയുടെയും മകനാണ് റോബിൻസൺ.
ഇക്കഴിഞ്ഞ മാർച്ച് 22ന് മൂന്നാർ വർക് ഷോപ്പ് റിക്രിയേഷൻ ഹാളിൽ വച്ചായിരുന്നും ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണും സമ്പർക്കവിലക്കുമൊക്കെ വന്നതോടെ നിശ്ചയിച്ച ദിവസം വിവാഹം നടത്താനായില്ല.
advertisement
ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ഇരുവീട്ടുകാരും വിവാഹം നടത്തുന്നതിനായി അനുമതി തേടി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചു. ഒടുവിൽ ആരോഗ്യ-റവന്യൂ-പോലീസ് വകുപ്പുകളുടെ അനുവാദം ലഭിച്ചതോടെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വച്ച് വിവാഹം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.
മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അബ്ദുൾ മജീദിന്‍റെ നേതൃത്വത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകൾ പാലിച്ചാണ് വിവാഹ ചടങ്ങ് നടന്നത്. സംസ്ഥാന പാതയിലായി ഒരുക്കിയ ചെറിയ പന്തലിൽ വച്ച് റോബിൻസൺ പ്രിയങ്കയക്ക് താലി ചാർത്തി.
advertisement
വരന്‍റെ വീട്ടിൽ നിന്നും 12 പേരും വധുവിന്‍റെ വീട്ടിൽ നിന്ന് 25 പേരുമാണ് ചടങ്ങിനെത്തിയത്. തമിഴ്നാട്ടിൽ നിന്നും വന്നവർക്ക് കേരളത്തിലേക്കോ, മൂന്നാറിൽ നിന്നും വന്നവർക്ക് തമിഴ്നാടിലേക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇവർ രണ്ട് അതിർത്തികളിലുമായി നിന്ന് വിവാഹത്തിന് സാക്ഷികളായി.
ചടങ്ങുകൾക്ക് ശേഷം വധു മാത്രം വരന്‍റെയും ബന്ധുക്കളുടെയും കൂടെ കേരള അതിർത്തിയിൽ നിന്നും തമിഴ്നാട് അതിർത്തിയിലേക്ക് പോയി. തമിഴ് സംസ്കാരം അനുസരിച്ച് വലിയ ആഘോഷങ്ങളോടെയാണ് വധുവിനെ വരന്‍റെ വീട്ടിലേക്ക് യാത്ര അയക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ മകൾ യാതൊരു ചടങ്ങുമില്ലാതെ അതിർത്തി കടന്നു പോകുന്ന സങ്കടം ഇപ്പുറത്തെ അതിർത്തിയിൽ നിന്ന് കാണേണ്ടി വന്നതിന്‍റെ വേദനയും പ്രിയങ്കയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു.
advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement