advertisement

Video | മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനിൽ കയറി; ഒടുവിൽ ഡ്രയറിൽ കുടുങ്ങി യുവതി

Last Updated:

ബ്രിട്ടീഷ് സ്വദേശിയായ റോസിയാണ് വാഷിംഗ് മെഷീനിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയത്. സംഭവത്തിന്റെ വീ‍ഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനുള്ളിൽ കയറിയ യുവതി ഡ്രയറിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയാണ് വാഷിംഗ് മെഷീനിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയത്. സംഭവത്തിന്റെ വീ‍ഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റോസിയും സുഹൃത്തുക്കളും മദ്യപിച്ചു കൊണ്ടിരിക്കെയാണ് വാഷിംഗ് മെഷീനിൽ കയറണമെന്ന ഐഡിയ മനസിൽ തോന്നിയത്. സുഹൃത്തുക്കളെ വെല്ലുവിളിച്ചാണ് റോസി വാഷിംഗ് മെഷീനിൽ കയറിയത്. എന്നാൽ പുറത്തിറങ്ങുന്നതിനിടെ ഡ്രയറിൽ കുടുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
റോസിയുടെ കാലുകളും ഇടുപ്പിന്റെ ഭാഗവും വാഷിംഗ് മെഷീനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇതോടെ കളി കാര്യമായി. ഭയന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ സഹായവുമായി സുഹ‍ൃത്തുക്കളും എത്തി. എന്നാൽ രക്ഷിക്കാൻ സാധിച്ചില്ല.
advertisement
മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നാണ് റോസിയെ വാഷിംഗ് മെഷീനിൽ നിന്നും സാഹസികമായി പുറത്തെടുത്തത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Video | മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനിൽ കയറി; ഒടുവിൽ ഡ്രയറിൽ കുടുങ്ങി യുവതി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement