ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം

Last Updated:

ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായി

വയനാട്: വടക്കേ വയനാട്ടിൽ കർണ്ണാടക അതിർത്തി ഗ്രാമങ്ങളോട് മനുഷ്യത്വം കാട്ടി വയനാട് ജില്ലാ ഭരണകൂടം. വയനാട് ജില്ലാ ആശുപത്രിയെ അവശ്യ ആരോഗ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന കർണ്ണാടകത്തിലെ ഗ്രാമീണർക്ക് കർശന നിബന്ധനകളോടെയാണ് അവശ്യ ആരോഗ്യ സൗകര്യമൊരുക്കി വയനാട് ജില്ലാ ഭരണകൂടം മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്.
പതിറ്റാണ്ടുകളായി കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് വയനാട് ജില്ലാ ആശുപത്രിയെയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായി. കർണ്ണാടക അതിർത്തി ഗ്രാമ പഞ്ചായത്തായ ഡി.ബി. കുപ്പയെന്നെ ബൈരക്കുപ്പ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ മനുഷ്യത്വപരമായ ഇടപെടൽ വലിയ ആശ്വാസമായി മാറും.
advertisement
എന്നാൽ കേരളത്തിൽ നിന്ന് വടക്കേ വയനാട് തോൽപ്പെട്ടി കുട്ടാ അതിർത്തിയിലൂടെ രോഗികളോ ആവശ്യമരുന്നുകളോ കടത്തി വിടില്ലെന്ന കർണ്ണാടക നിലപാട് വലിയ പ്രയാസങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞ ദിവസം സിദ്ധാപുരത്തെ ആശുപത്രിയിലേക്ക് ഡയലിസിസ് മരുന്നുകൾ അരകിലോമീറ്റർ ദൂരം പോലീസുകാർ ചുമന്നാണ് അതിർത്തി കടത്തിയത്.
അതിർത്തി കർണ്ണാടക ഗ്രാമങ്ങളിലെ സാധാരണക്കാരായ ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കുമാണ് ജില്ലാഭരണകൂടത്തിന്റെ ഈ ഇളവിൽ ഏറേ ആശ്വാസം ലഭിക്കുക. എന്നാൽ ഇതിനിടയിലും അതിർത്തി റോഡുകൾ അടച്ചിടരുതെന്ന കേന്ദ്രനിർദ്ദേശം പരിഗണിക്കാതെ വാശിയോടെ കോടതിയെ സമീപിക്കുകയാണ് കർണ്ണാടക സർക്കാർ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement