'ചിക്കന്‍' എന്ന വാക്ക് കെഎഫ്‌സിയുടെ കുത്തകയല്ലെന്ന് ഡൽഹി ഹൈക്കോടതി

Last Updated:

'ചിക്കന്‍' എന്ന വാക്കിനു മേൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങൾ ഉന്നയിക്കാനാകില്ല എന്നും കോടതി പറഞ്ഞു

‘ചിക്കന്‍’ എന്ന വാക്ക് കെഎഫ്‌സിയുടെ കുത്തകയല്ലെന്നും ആ വാക്കിനു മേൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങൾ ഉന്നയിക്കാനാകില്ല എന്നും ഡൽഹി ഹൈക്കോടതി (Delhi High Court). ‘ചിക്കൻ സിംഗർ’ തങ്ങളുടെ വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ വിസമ്മതിച്ചതിനെതിരെ കെന്റുക്കി ഫ്രൈഡ് ചിക്കൻ ഇന്റർനാഷണൽ ഹോൾഡിംഗ്സ് എൽഎൽസി നൽകിയ അപ്പീൽ പരി​ഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ചിക്കൻ സിംഗർ വ്യാപാരമുദ്രയായി രജിസ്ട്രേഷൻ ചെയ്യാനുള്ള കെന്റുക്കിയുടെ അപേക്ഷയുമായി മുന്നോട്ട് പോകാനും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനും കോടതി ട്രേഡ്മാർക്ക് രജിസ്ട്രിയോട് നിർദ്ദേശിച്ചു. ”ചിക്കന്‍ എന്ന വാക്കിൻമേൽ ഹർജിക്കാരന് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സബ്ജക്റ്റ് മാർക്ക് പരസ്യം ചെയ്യുമ്പോഴും സബ്ജക്റ്റ് മാർക്ക് രജിസ്ജ്റ്റർ ചെയ്യുമ്പോഴും ട്രേഡ്മാർക്ക് രജിസ്ട്രി ഇക്കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്”, ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു. ‘മികച്ച ഒരു കാര്യം, ‘പഞ്ച് ലൈൻ’, ‘ഒരു അപ്രതീക്ഷിത വഴിത്തിരിവ്’ എന്നൊക്കെയാണ് ‘സിംഗർ’ എന്ന വാക്കിന് നിഘണ്ടുവിൽ പറയുന്ന അർത്ഥം എന്നും ‘ചിക്കൻ’ എന്ന വാക്കിനൊപ്പം ‘സിംഗർ’ ഉപയോഗിക്കുന്നതിന് പ്രശ്നമൊന്നുമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
‘സിംഗർ’, ‘പനീർ സിങ്കർ’, എന്നീ വാക്കുകൾ കെഎഫ്‌സി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ വാക്കുകൾക്കു മേലും കെഎഫ്സിക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ‘ചിക്കൻ സിംഗർ’ എന്ന ട്രേഡ്മാർക്കിന്റെ രജിസ്ട്രേഷൻ നിഷേധിച്ചത് ചിക്കൻ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചിക്കന്‍' എന്ന വാക്ക് കെഎഫ്‌സിയുടെ കുത്തകയല്ലെന്ന് ഡൽഹി ഹൈക്കോടതി
Next Article
advertisement
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
  • ജലീലിന്റെ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

  • മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവരും.

  • ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

View All
advertisement