advertisement

ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !

Last Updated:

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് നിങ്ങൾ ഞെട്ടുകയോ വേദനിക്കുകയോ ചെയ്യാം, എന്നാൽ, സിറിയയിലെ ജനങ്ങളുടെ ഓരോ ദിവസവും ഇങ്ങനെയാണ് !

പുറത്ത് നിർത്താതെ ബോംബ് വർഷിക്കുകയാണ്, അതുകേട്ട് നാല് വയസ്സുള്ള മകൾ പേടിക്കാതിരിക്കാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് സിറിയയിലെ ഒരച്ഛൻ... യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ആണ് സിറിയയിൽ നിന്ന് പുറത്ത് വന്നത്.
പുറത്ത് ബോംബ് പൊട്ടുമ്പോൾ വീടിനകത്തിരിക്കുന്ന മകൾ ഭയപ്പെടരുത്. ഇതുമാത്രമാണ് ആ പിതാവിനുള്ളത്. അതിനാൽ മകളുടെ ശ്രദ്ധ തിരിക്കാൻ അച്ഛനും മകളും പുതിയൊരു കളിയിലാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് നിങ്ങൾ ഞെട്ടുകയോ വേദനിക്കുകയോ ചെയ്യാം, എന്നാൽ, സിറിയയിലെ ജനങ്ങളുടെ ഓരോ ദിവസവും ഇങ്ങനെയാണ് !
advertisement
മാധ്യമപ്രവർത്തകനായ അലി മുസ്തഫയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. എന്തു ദുഃഖപൂർണമായ ലോകമാണിത് എന്ന കുറിപ്പോടെയാണ് അലി മുസ്തഫ വീഡിയോ പങ്കുവെച്ചത്.
ഇഡ്‌ലിബിൽ തുടർന്നുകൊണ്ടിരിക്കുന്ന ബോംബിങ്ങിനിടയിലാണ് വീഡിയോ പുറത്തു വന്നത്. യുദ്ധം രൂക്ഷമായ ഇഡ്‌ലിബ് മേഖലയിൽ നിന്ന് ഇതിനകം ലക്ഷക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തത്. ഇവരിൽ പലരും ഇന്നും തെരുവുകളിലാണ്. ഒമ്പത് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 500,000 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement