advertisement

Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്

Last Updated:

യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പലതരം സംഗീത വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. രണ്ടുപേർ ചേർന്നവതരിപ്പിക്കുന്ന ജുഗൽബന്ദി സംഗീത പരിപാടികളിൽ പലതും നമ്മുടെ മനം കവർന്നിട്ടുമുണ്ട്. എന്നാൽ വളർത്തു നായക്കൊപ്പമുള്ള പാട്ട് ഇതാദ്യമായിട്ടായിരിക്കും. ഇതുകേൾക്കുമ്പോൾ എല്ലാവരും ഒന്നും സംശയിച്ചുപോകും, നായകൾ പട്ടുപാടുമോ എന്ന്?
യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രേഹിത് നായർ എന്നയാൾ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണിത്. താൻ ചില രാഗങ്ങൾ പാടുന്നതിനൊപ്പം നായയും സമാനമായ ശബ്ദം അനുകരിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ കുറച്ചൊന്നുമല്ല ഇന്റർനെറ്റിൽ ചിരി പടർത്തിയിരിക്കുന്നത്.
കൊമേഡിയനും എഴുത്തുകാരനുമാണ് രോഹിത് നായർ. രോഹിതിന്റെ സോ എന്ന വളർത്തുനായയാണ് യജമാനനൊപ്പം പാട്ടുപാടി ഹിറ്റായിരിക്കുന്നത്. രോഹിത് ആദ്യം പാടി. പിന്നാലെ സോ അതേരീതിയിൽ ശബ്ദം അനുകരിക്കുന്നു. രോഹിത് നായയെ ഒന്നു ശ്രദ്ധിച്ചശേഷം വീണ്ടും പാടി. നായയും വീണ്ടും ശബ്ദം അനുകരിച്ചു- ഇതാണ് വീഡിയോയിൽ ഉള്ളത്.
advertisement
advertisement
[NEWS]
രണ്ടു ദിവസത്തിനിടെ നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു മുമ്പും രോഹിത് നായയ്ക്കൊപ്പമുള്ള വീഡിയോ പങ്കിട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement