COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ്

Last Updated:

Tripura Coronavirus Free State | രോഗബാധ സംശയിക്കുന്ന 111 പേർ ത്രിപുരയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അഗര്‍ത്തല: ത്രിപുരയെ കൊറോണ വൈറസിൽ നിന്ന് മുക്തി നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. രോഗബാധിതരായ രണ്ട് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് സംസ്ഥാനം കൊറോണയില്‍ നിന്ന് മുക്തി നേടിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
രണ്ടാമത്തെ കൊറോണ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവ് ആണ് ഫലം. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ് സംസ്ഥാനം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
[NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
ആദ്യ കൊറോണ വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്. വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും.
advertisement
advertisement
ഗോമാടി ജില്ലയിലെ ഉദയ്പൂരിലെ സ്ത്രീക്കാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീരിച്ചത്. ലോക്ക്ഡൗണിന് മുൻപ് ഗുവാഹത്തിയിൽ നിന്ന് മടങ്ങിവന്നവരായിരുന്നു ഇവർ. ഏപ്രിൽ ആറിനാണ് ഇവരുടെ പരിശോധനാഫലം പോസിറ്റീവായത്. നോർത്ത് ത്രിപുരയിലെ ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ സൈനികനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.
അതേസമയം ത്രിപുരയില്‍ 111 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 227 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 3200 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ്
Next Article
advertisement
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ 100 പ്രതിപക്ഷ എംപിമാർ നീങ്ങുന്നത് എന്തുകൊണ്ട് ?
മദ്രാസ് ഹൈക്കോടതി ജഡ്ജി ജ. ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ 100 പ്രതിപക്ഷ എംപിമാർ നീങ്ങുന്നത് എന്തുകൊണ്ട് ?
  • 100-ലധികം പ്രതിപക്ഷ എംപിമാര്‍ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി.

  • ജസ്റ്റിസ് സ്വാമിനാഥന്റെ നിഷ്പക്ഷത, സുതാര്യത, മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെക്കുറിച്ച് ആശങ്ക.

  • കാര്‍ത്തിക ദീപം വിവാദം, ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുന്നു.

View All
advertisement