പീഡനക്കേസിൽ സസ്പെൻഷനിലായ CIയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്; 'ഇരയായ യുവതിയെ ദേഹോപദ്രവം ചെയ്തു'

Last Updated:

അതേസമയം ബലാത്സംഗ കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിലാണ്.

തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. കൊച്ചി കൺട്രോൾ റൂം സിഐയായിരുന്ന സൈജുവിന്റെ ഭാര്യക്കും മകൾക്കുമെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
വീട്ടിൽ പരാതി പറയാൻ എത്തിയ യുവതിയെ ആക്രമിച്ചെന്നാണ് പരാതി. അതേസമയം ബലാത്സംഗ കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിലാണ്. ബലാത്സംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖ ഉണ്ടാക്കിയ ഇൻസ്പെക്ടറെ മൂന്ന് ദിവസം മുൻപ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സൈജുവിന് എതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് ബലാൽസംഗത്തിന് ആദ്യം കേസെടുത്തിരുന്നത്. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനക്കേസിൽ സസ്പെൻഷനിലായ CIയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്; 'ഇരയായ യുവതിയെ ദേഹോപദ്രവം ചെയ്തു'
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement