ഒരു കോടി രൂപ വിലമതിക്കുന്ന 300 കിലോ തലമുടി ആറ് പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു; ഒരാൾ പിടിയിൽ

Last Updated:

ചൈന, ബർമ്മ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന മുടിയാണ് മോഷണം പോയത്

News18
News18
ബെം​ഗളൂരുവിലെ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയോളം വിലമതിക്കുന്ന മുടി മോഷണം പോയി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 300 കിലോ തലമുടിയാണ് ആറ് പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. സംഭവത്തിൽ ലക്ഷ്മിപുരം സ്വദേശി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചൈന, ബർമ്മ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന മുടിയാണ് മോഷണം പോയത്. ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലായിരുന്നു മോഷണം. വിദേശത്തേക്ക് മുടി കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണിൽ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളുപം മോഷണം നടത്തുകയായിരുന്നു.
മാർച്ച് 1-ന് രാത്രിയിൽ സംഘം ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്. ഗോഡൗണിൽ മുടി സൂക്ഷിക്കുന്ന വിവരം ലഭിച്ച യെല്ലപ്പയും കൂട്ടാളികളും കൃത്യമായി പദ്ധതി തയ്യാറാക്കി കവര്‍ച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയ ശേഷം ഹൈദരാബാദിലെ ഏജന്റുമാര്‍ക്കായി മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
advertisement
മോഷണം അകത്തു നിന്ന് നടത്തിയ ഒരു ജോലിയാണോ അതോ മനുഷ്യ മുടി വ്യാപാരത്തിൽ ഉൾപ്പെട്ട സംഘം ആസൂത്രിതമായി നടത്തിയ കൊള്ളയാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു കോടി രൂപ വിലമതിക്കുന്ന 300 കിലോ തലമുടി ആറ് പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു; ഒരാൾ പിടിയിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement