advertisement

പോത്ത് മോഷണക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എസ്ഐ നോട്ട് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു

Last Updated:

വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ് ഐ ഇതു വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു

(Photo: Twitter / screengrab)
(Photo: Twitter / screengrab)
കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടാനായി വിജിലന്‍സ് അധികൃതരുടെ മുന്നിൽ വെച്ച് നോട്ടുകൾ വിഴുങ്ങാൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ചൊവ്വാഴ്ച ഒരു പോത്തുമോഷണ കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര ഉല വിജിലൻസിന്റെ പിടിയിലായത്.
വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ് ഐ ഇതു വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബലംപ്രയോഗിച്ച് എസ് ഐയെ വിജിലൻസ് നിലത്ത് കിടത്തുന്നതും വായിലേക്ക് കൈയിട്ട് നോട്ടുകൾ വലിച്ചെടുക്കുന്നതും വീഡിയോയിൽ പതിഞ്ഞു. ഇതിനിടെ വിജിലൻസ് ശ്രമം തടയാൻ ശ്രമിച്ച മറ്റൊരാളെ ഉദ്യോഗസ്ഥർ തള്ളിമാറ്റുന്നതും കാണാം.
advertisement
advertisement
പോത്തുമോഷണ കേസിൽ കുറ്റക്കാരനെതിരെ നടപടിയെടുക്കുന്നതിന് സബ് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമയായ ശുഭാനന്ദിൽ നിന്ന് 10,000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ആറായിരം രൂപ ഇതിനോടകം തന്നെ ഉടമയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയിരുന്നു. ബാക്കി പണം ചോദിച്ചതോടെ ഉടമ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് നല്‍കിയ നോട്ടുകൾ കൈമാറുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈയോടെ പിടിയിലായതും നോട്ട് വിഴുങ്ങാൻ ശ്രമിച്ചതും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോത്ത് മോഷണക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എസ്ഐ നോട്ട് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement