ആനയെ രക്ഷിക്കാൻ ശ്രമിച്ച വള്ളം മറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു

Last Updated:

ഒപ്പമുണ്ടായിരുന്നവർ ചികിത്സയിലാണ്. മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

(ചിത്രം: ANI)
(ചിത്രം: ANI)
ഒഡീഷ: കട്ടക്കിലെ മുണ്ടലി പാലത്തിന് സമീപം മഹാനദിയിലെ നീര്‍ച്ചുഴിയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ അയച്ച ഒഡീഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്സ് (ODRAF) ബോട്ട് മറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു. ഒ.ടി.വി. ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ് ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
40കാരനായ അരിന്ദം ദാസ്, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ക്യാമറാമാൻ പ്രഭാത് സിൻഹ, ഒഡി‌ആർ‌എ‌എഫിലെ അഞ്ച് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിനിടെ മുണ്ടലി ബാരേജിന്റെ തൂണുകൾക്ക് സമീപം ശക്തമായ ജലപ്രവാഹം മൂലം മറിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്നു.
സിൻഹയെയും നാല് ODRAF ജീവനക്കാരെയും SCB മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോയി. ദാസിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു എന്ന് ആശുപത്രിയിലെ എമർജൻസി ഓഫീസർ ഡോ. ഭുവാനന്ദ മഹാരാന പറഞ്ഞു.
advertisement
"ക്യാമറാമാൻ പ്രഭാത് സിൻഹയും ഒരു ODRAF ഉദ്യോഗസ്ഥനും വളരെ ഗുരുതരാവസ്ഥയിലാണ്. അവരെ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു," എന്ന് ഡോക്ടർ അറിയിച്ചു. മറ്റ് മൂന്ന് ODRAF ഉദ്യോഗസ്ഥരും ഗുരുതരാവസ്ഥയിലാണ്. ഒരു ODRAF ഉദ്യോഗസ്ഥനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വള്ളം മറിയാൻ കാരണമായ സാഹചര്യങ്ങളും മാധ്യമപ്രവർത്തകരെ ബോട്ടിൽ കയറാൻ അനുവദിച്ചതും എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) ആർ.കെ. ശർമ്മ പറഞ്ഞു.
ബോട്ട് നീര്‍ച്ചുഴിയിൽ കുടുങ്ങിയിരുന്നതായി രക്ഷപ്പെടുത്തിയ ODRAF ഉദ്യോഗസ്ഥൻ പറഞ്ഞു. "ബോട്ട് മറിഞ്ഞപ്പോൾ, അത് പൂർവസ്ഥിതിയിലെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ ജലപ്രവാഹം വളരെ ശക്തമായിരുന്നു. ബോട്ട് നീര്‍ച്ചുഴിയിൽ അകപ്പെട്ടതോടെ മോട്ടോർ പ്രവർത്തനം നിലച്ചു. ഞങ്ങൾ നീര്‍ച്ചുഴിയിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ചു, പക്ഷേ അത് കഠിനമായിരുന്നു," അദ്ദേഹം പറഞ്ഞു.
advertisement
ദാസിന്റെ മരണം തീരാനഷ്ടമാണെന്ന് ഒടിവി മാനേജിംഗ് ഡയറക്ടർ ജഗി മങ്ങാട്ട് പാണ്ഡ പറഞ്ഞു. "ധീരനും ധാർമ്മികനുമായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. എല്ലാ സുരക്ഷാ മുൻകരുതലുകളും ODRAF- ന്റെ മികച്ച ശ്രമങ്ങളും ഉണ്ടായിട്ടും ഇങ്ങനെ സംഭവിച്ചത് കനത്ത നഷ്ടമാണ്., ”അവർ ട്വീറ്റ് ചെയ്തു.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഡിജി സത്യനാരായണ പ്രധാൻ എന്നിവർ മാധ്യമപ്രവർത്തകന്റെ മരണത്തിൽ അനുശോചിച്ചു. ദാസിന്റെ മരണം പത്രപ്രവർത്തനത്തിന് വലിയ നഷ്ടമാണെന്ന് പട്നായിക് പറഞ്ഞപ്പോൾ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തന്റെ ധീരമായ വാർത്താ റിപ്പോർട്ടിലൂടെ അന്തരിച്ച മാധ്യമപ്രവർത്തകൻ സ്വന്തം വ്യക്തിത്വം സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
Summary: Journalist lost life as boat to rescue an elephant capsizes in Odisha
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആനയെ രക്ഷിക്കാൻ ശ്രമിച്ച വള്ളം മറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു
Next Article
advertisement
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
  • SIR പ്രക്രിയ നവംബർ 4 മുതൽ ഡിസംബർ 4 വരെ കേരളത്തിൽ നടക്കും.

  • ബൂത്ത് ലെവൽ ഓഫീസർമാർ എത്തുമ്പോൾ ഫോമുകൾ പൂരിപ്പിച്ച് നൽകണമെന്ന് സിറോ മലബാർ സഭ.

  • പ്രവാസികൾ ഓൺലൈൻ മുഖേനയോ ബന്ധുക്കളോ SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കണം.

View All
advertisement