കാസർഗോഡ് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകൾ; വൻ സ്ഫോടക വസ്തുവേട്ട

Last Updated:

കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസർഗോഡ്: കാസർഗോഡ് വൻ സ്ഫോടകവസ്തു വേട്ട. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ 2800 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും ഉൾപ്പടെ
ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുക്കൾ പിടികൂടി. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ അറസ്റ്റ് ചെയ്തു.
കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.13 ബോക്സുകളിലായി 2,800 ജലാറ്റീൻ സ്റ്റിക്കുകൾ, 6000 ത്തോളം ഡിറ്റനേറ്ററുകൾ, 500 സ്പെഷ്യൽ ഓർഡിനറി ഡിറ്റനേറ്ററുകൾ തുടങ്ങിയവയാണ് വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമായി പിടിച്ചെടുത്തത്.
advertisement
കർണാടകയിലെ ക്വാറികളിൽ സ്ഫോടനം നടത്താൻ വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ആദൂർ പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ ഇയാൾക്ക് ചികിത്സ നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകൾ; വൻ സ്ഫോടക വസ്തുവേട്ട
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement