കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ

Last Updated:

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

പ്രതി അഖിൽ
പ്രതി അഖിൽ
കൊല്ലം: ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ പ്ലാച്ചേരി അഖിൽ ഭവനിൽ അഖിൽ (28) ആണ് അറസ്റ്റിലായത്. പുനലൂരിലെ ഒരു പമ്പിൽ വച്ചായിരുന്നു മർദനം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. രാജേഷ് എന്ന യുവാവിനാണ് മർദനമേറ്റത്. മൂന്ന് മാസങ്ങൾക്ക് മുൻപ് അഖിലിൻ്റെ ബന്ധുവിൻ്റെ ദൃശ്യങ്ങൾ രാജേഷ് മൊബൈൽ ഫോണിൽ പകർത്തിയെന്ന് പ്രതി കരുതിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ രണ്ടാം തീയതി വൈകിട്ട് ആറ് മണിയോടുകൂടി പുനലൂരിലുള്ള പെട്രോൾ പമ്പിൽ വെച്ച് അഖിൽ രാജേഷിനെ മൃഗീയമായി മർദിക്കുകയായിരുന്നു. മർദനത്തിൽ രാജേഷിന് മുഖത്തും, തലയ്ക്കും, നെഞ്ചിലും സാരമായി പരിക്കേറ്റു. പുനലൂർ ടി.ബി. ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി അഖിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement