Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു

Last Updated:

സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ അറസ്റ്റിലായ ആളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്

News18
News18
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഡോ. ഉമർ നബയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു.ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീറാഷിദ് അലി എന്നയാളെയാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
advertisement
സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി അമീഡൽഹിയിലേക്ക് പോയിരുന്നുവെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി.പുൽവാമയിലെ സാംബൂറ ഗ്രാമത്തിലുള്ള അമീറാഷിദ് അലിയുടെ വസതിയിൽ ഒന്നിലധികം തവണ അന്വേഷണ സംഘം പരിശോധന നടത്തി.അമീറിന്റെ സഹോദരനിലവിൽ ജമ്മു കശ്മീപോലീസിന്റെ കസ്റ്റഡിയിലാണ്.
advertisement
അതേസമയം, ഐ‌ഇഡി നിറച്ച കാറിലുണ്ടായിരുന്നത് പുൽവാമ നിവാസിയും ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ജനറമെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഉമർ ഉൻ നബി തന്നെയാണെന്ന് ഫോറൻസിക് പരിശോധനയുടെ ഫലത്തിൽ നിന്ന് വ്യക്തമായതായും എൻഐഎ പറഞ്ഞു.
നബിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും അന്വേഷണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകൾക്കായി വാഹനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേഉൾപ്പെടെ 73 സാക്ഷികളെ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ ചോദ്യം ചെയ്തു.
advertisement
സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി ഡൽഹി , ജമ്മു കശ്മീർ , ഹരിയാന , ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സേനയും, മറ്റ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എൻഐഎ അറിയിച്ചു.അതേസമയം, ദേശീയ തലസ്ഥാനത്തെ പ്രധാന മേഖലകളിഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു
Next Article
advertisement
Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു
Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു
  • ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഡോ. ഉമർ നബിയുടെ സഹായി അമീർ റാഷിദ് അറസ്റ്റിലായി.

  • സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ അമീർ റാഷിദിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.

  • ഡൽഹി, ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് പോലീസും കേന്ദ്ര ഏജൻസികളും ചേർന്ന് അന്വേഷണം തുടരുന്നു.

View All
advertisement