വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ; നാലുമുറി ഷെഡിന് വാടക 46,000 രൂപ

Last Updated:

പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വച്ചായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻകുമാർ മഹൽദാർ (33), നന്ദുകുമാർ മഹൽദാർ (29) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. കെട്ടിട ഉടമ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനാണ് മൂക്കിനും കണ്ണിനും പരിക്കേറ്റത്. നവാസ് മെഡിക്കൽകോളജിലും തുടർന്ന് കണ്ണാശുപത്രിയിലും ചികിത്സതേടി. നവാസിന്റെ ഉടമസ്ഥതയിൽ പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വച്ചായിരുന്നു സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വാടക ചോദിക്കാനെത്തിയതായിരുന്നു നവാസ്. എന്നാൽ ലൈറ്റ് കത്താത്തതിനെക്കുറിച്ചും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെക്കുറിച്ചുമെല്ലാം തൊഴിലാളികൾ പരാതി പറഞ്ഞു. ഇതേ ചൊല്ലി പിന്നീട് വാക്കേറ്റമായി. തുടർന്നായിരുന്നു മർദ്ദനം. ഇടിവള കൊണ്ട് നന്ദുകുമാറും സ്വപൻകുമാറും നവാസിന്റെ മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് പൊട്ടലുണ്ട്. മറ്റ് തൊഴിലാളികളാണ് നവാസിനെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്. തൊഴിലാളികളിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രതികളായ രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.
advertisement
അതേസമയം, നാലുമുറി ഷെഡിന് വാടകയായി ഉടമ ഈടാക്കിയിരുന്നത് 46,000 രൂപയാണ്. 80 ചതുരശ്ര അടി വരുന്ന മുറികളിൽ ഒൻപതുപേരാണ് കഴിയുന്നത്. ഇതിന് ഒരാളിൽ നിന്നും 1200 രൂപയാണ് വാടകയായി കെട്ടിട ഉടമ വാങ്ങിക്കുന്നത്. തകര ഷീറ്റ് മേൽക്കൂരയായുള്ള ഉയരം കുറഞ്ഞ നീളത്തിലുള്ള ഷെഡ്. ഇതിൽ നാല് ഇടുങ്ങിയ മുറികളും. 34 പേരാണ് താമസിക്കുന്നത്. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ മൂന്നു ശൗചാലയമാണുള്ളത്. അതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. സമീപത്തായുള്ള കിണറ്റിലെ വെള്ളമാണ് ഇവർ കുടിക്കാനുപയോഗിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ; നാലുമുറി ഷെഡിന് വാടക 46,000 രൂപ
Next Article
advertisement
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
  • * ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപ്പിച്ച് ഇന്ത്യ; 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ട്.

  • * 52-ാം സെഞ്ച്വറിയുമായി കോഹ്ലി തിളങ്ങി; 120 പന്തിൽ 135 റൺസ് നേടി. രോഹിത് 57, രാഹുൽ 60 റൺസ് നേടി.

  • * ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ തകർപ്പൻ ബൗളിംഗ്; യാദവ് 4 വിക്കറ്റ് വീഴ്ത്തി.

View All
advertisement