കൂടത്തായി പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി

Last Updated:

സിലി ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്ന്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി. ഒരു ബന്ധുവിന്‍റെ വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.
ജോളിയുടെ മൊഴി കളവാണെന്നും വിവാഹ ഹാളിൽ നിന്നല്ല, ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് അമ്മ ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടത്തായി പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി
Next Article
advertisement
'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത
'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത
  • നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു ശേഷം അതിജീവിതയ്ക്ക് കോടതിയിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു.

  • പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നും റിപ്പോർട്ട് വൈകിയെന്നും അതിജീവിത.

  • അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോയതും നിയമത്തിന് മുന്നിൽ തുല്യരല്ലെന്ന തിരിച്ചറിവ് ലഭിച്ചതായും അതിജീവിത.

View All
advertisement