കോഴിക്കോട് - ദമാം ഫ്‌ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?

Last Updated:

168 യാത്രക്കാർ ഉൾപ്പെടെ 182 പേരുമായി കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
168 യാത്രക്കാർ ഉൾപ്പെടെ 182 പേരുമായി കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 385 (Air India Express  IX 385 flight) വിമാനത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിത ലാൻഡിംഗ് ഒരുക്കിയത് വെറും 45 മിനിട്ടിനുള്ളിൽ. എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ (എ.ഇ.ആർ.പി.) പ്രകാരമുള്ള എല്ലാ നടപടികളും വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ കൈക്കൊണ്ടിരുന്നു.
രാവിലെ 11.36ഓടെ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയുണ്ടായി. എ.ഇ.ആർ.പി. കോൾ ഔട്ട് പ്രകാരം കേരള പോലീസ്, അഗ്നിശമന സേന, ആശുപത്രികൾ എന്നിവയെ മുൻകൂട്ടി അറിയിക്കുകയും 12.03 മണിയോട് കൂടി സേവനങ്ങൾ മുഴുവൻ ഗേറ്റ് 11-ൽ ലഭ്യമാക്കുകയും ചെയ്തു. എ.ആർ.എഫ്.എഫിൽ നിന്നുള്ള മൂന്ന് ക്രാഷ് ഫയർ ടെൻഡറുകളും (എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്) റൺവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ആംബുലൻസുകളും വിന്യസിച്ചു.
advertisement
12.15ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മറ്റെല്ലാ വിമാനങ്ങളും കൃത്യസമയത്ത് സർവീസ് നടത്തി. യാത്രക്കാരെ 12.30ന് ടെർമിനൽ 2 ലേക്ക് കൊണ്ടുപോയി ലഘുഭക്ഷണം നൽകി. അതേ വിമാനത്തിൽത്തന്നെ വൈകിട്ട് 5.18 ന് യാത്രക്കാർ ദമാമിലേക്ക് പുറപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോഴിക്കോട് - ദമാം ഫ്‌ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement