168 യാത്രക്കാർ ഉൾപ്പെടെ 182 പേരുമായി കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 385 (Air India Express IX 385 flight) വിമാനത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിത ലാൻഡിംഗ് ഒരുക്കിയത് വെറും 45 മിനിട്ടിനുള്ളിൽ. എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ (എ.ഇ.ആർ.പി.) പ്രകാരമുള്ള എല്ലാ നടപടികളും വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ കൈക്കൊണ്ടിരുന്നു.
Also read: IX 385 കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി: 182 പേരും സുരക്ഷിതർ
രാവിലെ 11.36ഓടെ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയുണ്ടായി. എ.ഇ.ആർ.പി. കോൾ ഔട്ട് പ്രകാരം കേരള പോലീസ്, അഗ്നിശമന സേന, ആശുപത്രികൾ എന്നിവയെ മുൻകൂട്ടി അറിയിക്കുകയും 12.03 മണിയോട് കൂടി സേവനങ്ങൾ മുഴുവൻ ഗേറ്റ് 11-ൽ ലഭ്യമാക്കുകയും ചെയ്തു. എ.ആർ.എഫ്.എഫിൽ നിന്നുള്ള മൂന്ന് ക്രാഷ് ഫയർ ടെൻഡറുകളും (എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്) റൺവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ആംബുലൻസുകളും വിന്യസിച്ചു.
12.15ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മറ്റെല്ലാ വിമാനങ്ങളും കൃത്യസമയത്ത് സർവീസ് നടത്തി. യാത്രക്കാരെ 12.30ന് ടെർമിനൽ 2 ലേക്ക് കൊണ്ടുപോയി ലഘുഭക്ഷണം നൽകി. അതേ വിമാനത്തിൽത്തന്നെ വൈകിട്ട് 5.18 ന് യാത്രക്കാർ ദമാമിലേക്ക് പുറപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.