അന്ന് അച്ഛമ്മയുടെ കയ്യിലിരുന്ന കുട്ടി; ഇന്ന് അച്ഛമ്മക്കൊപ്പം നൃത്തം ചെയ്ത് പ്രാർത്ഥന ഇന്ദ്രജിത്

Last Updated:

Mallika Sukumaran shake a leg with Prarthana Indrajith | കൊച്ചുമകൾ പ്രാർത്ഥനയ്‌ക്കൊപ്പം നൃത്തം ചെയ്ത് മല്ലിക സുകുമാരൻ

കഴിഞ്ഞ ദിവസമായിരുന്നു താര കുടുംബത്തിലെ അമ്മ മല്ലിക സുകുമാരന്റെ പിറന്നാൾ. മക്കൾക്കൊപ്പം സമയം ചിലവിടണം എന്ന ആഗ്രഹം എപ്പോഴും പറയാറുള്ള അമ്മയ്ക്ക് ഇത്തവണ പിറന്നാൾ ആഘോഷം ഇളയമകൻ പൃഥ്വിരാജിനൊപ്പമായിരുന്നു. എന്നാൽ ഇതേ ദിവസം തന്നെ രസമുള്ള ഒരു വീഡിയോയുമായി ആദ്യത്തെ പേരക്കുട്ടി പ്രാർത്ഥനയും എത്തി.
അച്ഛമ്മ ആദ്യമായി താലോലിച്ച പേരക്കുട്ടിയാണ് മൂത്ത മകൻ ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മകൾ പ്രാർത്ഥന. തിരുവനന്തപുരത്തെ വീടിന്റെ പേരും പ്രിയപ്പെട്ട കൊച്ചുമകളുടേതു തന്നെ. ഒരുകാലത്തു അച്ഛമ്മയുടെ കയ്യിലിരുന്ന കൊച്ചുകുഞ്ഞു ഇന്നിപ്പോൾ അച്ഛമ്മയോളം വലുതായി ഒപ്പം നിന്നും നൃത്തം ചെയ്യാറായി.
പ്രാർത്ഥനയുടെ അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാം സിനിമയിലെത്തും മുൻപേ വെള്ളിവെളിച്ചത്തെ മിന്നും താരമായ അച്ഛമ്മക്ക് ക്യാമറയും നൃത്തവുമൊന്നും പുത്തരിയല്ല എന്നതുകൊണ്ട് പതിനാറുകാരിയായ പ്രാർത്ഥനയ്‌ക്കൊപ്പം നൃത്തത്തിൽ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. (വീഡിയോ ചുവടെ)
advertisement








View this post on Instagram





HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much🥰♥️ @sukumaranmallika


A post shared by Prarthana (@prarthanaindrajith) on



advertisement
എന്നാൽ കൊച്ചുമകളുടെ മോഡേൺ നൃത്ത ചുവടുകൾ അത്ര പരിചയമില്ല ഈ അച്ഛമ്മയ്ക്ക്. 'സാവേജ് ലവ്' എന്ന ഗാനത്തിന് തന്നാലാവും വിധം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്നുണ്ട്. പ്രാർത്ഥന ചെയ്യുന്നത് പോലെ അനുകരിച്ചാണ്‌ നൃത്ത ചുവടുകൾ എന്ന് മാത്രം.
പക്ഷെ ഏറ്റവും ഒടുവിൽ ഇരുവരും കൂടിയുള്ള പൊട്ടിച്ചിരിയിലാണ് ഈ നൃത്തം അവസാനിച്ചതെന്നു മാത്രം.
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് അച്ഛമ്മയുടെ കയ്യിലിരുന്ന കുട്ടി; ഇന്ന് അച്ഛമ്മക്കൊപ്പം നൃത്തം ചെയ്ത് പ്രാർത്ഥന ഇന്ദ്രജിത്
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement