കാസർഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല; പരാജയ ലൊക്കേഷൻ എന്ന പേരുദോഷം മാറി വിജയ ലൊക്കേഷൻ ആയി മാറി: 'മദനോത്സവം' സംവിധായകൻ സുധീഷ്

Last Updated:

തന്റെ സിനിമ ഷൂട്ട് ചെയ്യുന്ന വേളയിൽ കാസർഗോട്ടെ വീടുകളിൽ താമസിച്ചാണ് സിനിമ എടുത്തത് എന്നും സുധീഷ് ഗോപിനാഥ്

തിയേറ്ററിൽ പരാജയപ്പെടുന്ന മലയാള സിനിമകളെ വിമർശിച്ചുള്ള നിർമാതാവ് രഞ്ജിത്തിന്റെ (Producer Renjith) പരാമർശത്തിന് പിറകെ കാസർകോടൻ സിനിമകളെ കുറിച്ച് മദനോത്സവം (Madanolsavam movie) സംവിധായകൻ സുധീഷ് ഗോപിനാഥ്. ‘പിറവിയിൽ’ തുടങ്ങി ‘മദനോത്സവം’ വരെയെത്തിനിൽക്കുന്ന സിനിമകളുടെ ജന്മനാടായ കാസർഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല എന്നും തന്റെ സിനിമ ഷൂട്ട് ചെയ്യുന്ന വേളയിൽ കാസർഗോട്ടെ വീടുകളിൽ താമസിച്ചാണ് സിനിമ എടുത്തത് എന്നും സുധീഷ്. പരാജയ ലൊക്കേഷൻ എന്ന ചീത്തപ്പേര് മാറി വിജയ ലൊക്കേഷനായി കാസർഗോഡ് മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു. സുധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്:
‘മിസ്റ്റർ രഞ്ജിത്ത്, കാസറഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല….ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്.. 1989ൽ പിറവി, 1995ൽ ബോംബെ, 2000 മധുരനോമ്പരക്കാറ്റ്‌, 2017ൽ തൊണ്ടിമുതൽ, 2021ൽ ‘തിങ്കളാഴ്ച നിശ്ചയം’, 2022ൽ ‘ന്നാ താൻ കേസ് കൊട്’, 2023 ൽ ഞാൻ സംവിധാനം ചെയ്ത ‘മദനോത്സവം’ തുടങ്ങിയ സിനിമകൾ.. രേഖ, അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികൾ.. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു പാട് സിനിമകൾ..പയ്യന്നൂർ/ കാസറഗോഡ് പ്രദേശത്തു സിനിമ വസന്തമാണിപ്പോൾ.
advertisement
അധികം പകർത്തപ്പെടാത്ത കാസറഗോഡിന്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്ടാനാ കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസറഗോഡ് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ പ്രതിബന്ധങ്ങൾ താണ്ടി വളർന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങൾ.
advertisement
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ വൻ വിജയമായപ്പോൾ കാസറഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നു. അവർക്കു ആ വിജയം നൽകിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു. വലിയ നടന്മാർക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോൾ, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോൾ ഉത്തര മലബാറിലെ നടന്മാർ വലിയ കഴിവുകൾ സ്‌ക്രീനിൽ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.
advertisement
സാങ്കേതിക വിദ്യയുടെ വളർച്ച സിനിമ നിർമ്മാണ പ്രക്രിയയിൽ ഉണ്ടാക്കിയ സൗകര്യങ്ങൾ, കണ്ണൂർ എയർപോർട്ട് വഴി വലിയ താരങ്ങൾക്ക് എളുപ്പത്തിൽകാസറഗോഡ് എത്താവുന്ന അവസ്ഥ, താങ്കളുടെ താമസത്തിനു ബേക്കൽ, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകൾ , വിജയകരമായ സിനിമകൾ നിർമ്മാതാക്കൾക്ക് നൽകിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതൽ സിനിമക്കളെ കാസറഗോഡ് പയ്യന്നൂർ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങൾ .
സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. പരാജയ ലോക്കഷൻ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷൻ എന്ന പേരിലേക്ക് ഞങ്ങൾ മാറി. തുടരെ തുടരെ സിനിമകൾ ഇവിടെ ഉണ്ടാകുന്നു. കാസറഗോഡ് ഭാഗത്തെ പലരുടെയും അന്നമാണ്‌ ഇന്ന് സിനിമ , കലാകാരന്മാരുടെ ആവേശമാണ്.
advertisement
ഞാൻ കാസർഗോഡ്‌ എന്റെ സ്വന്തം നാട്ടിൽ സിനിമ ചെയ്യാനുള്ള കാരണം ഈ നാട്‌ എന്റെ സിനിമയുടെ കൂടെ നിൽക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണു.ഷൂട്ടിംഗ്‌ സമയത്ത്‌ എന്റെ ക്ര്യൂ മെംബെർസ്സ്‌ എല്ലാം വീടുകിൽ ആയിരുന്നു താമസിച്ചിരുന്നത്‌. കാസർഗോട്ടെ നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണു താമസിക്കാൻ വീട്‌ വിട്ടു തന്നത്‌. അതു എന്റെ സിനിമയുടെ ബഡ്ജറ്റ്‌ കുറയ്ക്കാൻ വലിയ കാരണമായിട്ടുണ്ട്‌. ജൂനിയർ ആക്റ്റേഴ്സ്സിനു എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോൽസവം കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകൾ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണു. അവർ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണു. മറ്റു രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും ആവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കൽ കൂടിയാണ്.’
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കാസർഗോടേക്കു സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല; പരാജയ ലൊക്കേഷൻ എന്ന പേരുദോഷം മാറി വിജയ ലൊക്കേഷൻ ആയി മാറി: 'മദനോത്സവം' സംവിധായകൻ സുധീഷ്
Next Article
advertisement
സംസ്ഥാനതല യൂത്ത് പാർലമെന്റിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ജേതാക്കൾ
സംസ്ഥാനതല യൂത്ത് പാർലമെന്റിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ജേതാക്കൾ
  • കാസർഗോഡ് വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് സ്കൂൾ സംസ്ഥാനതല യൂത്ത് പാർലമെൻറ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി

  • വിജയികൾക്ക് കേരള നിയമസഭയിൽ യൂത്ത് പാർലമെന്‍റ് അവതരിപ്പിക്കാനും മുഖ്യമന്ത്രിയോടൊപ്പം പ്രാതൽ സംഭാഷണം.

  • ശാസ്ത്രീയമായി പാർലമെന്റ് നടപടിക്രമങ്ങൾ അവതരിപ്പിച്ചതിന് സെന്‍റ് ജൂഡ്സ് ടീം ഒന്നാം സ്ഥാനം നേടി.

View All
advertisement