IFFK: ദി ഡാർക്ക് റൂം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ

Last Updated:
തിരുവനന്തപുരം: മോണിക്ക ലൈരാനയുടെ ചിത്രം ദി ഡാർക്ക് റൂംന് 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം. 15 ലക്ഷം രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും അടങ്ങുന്നതാണവാർഡ്. ഈ.മ.യൗവിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം ഏറ്റു വാങ്ങി.  ഗോവാ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനും സംവിധായകനുമുള്ള അവാർഡുകൾ നേടിയ ചിത്രമാണ് ഈ.മ.യൗ.
അനാമിക ഹക്സർ (ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ്) മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം ഏറ്റു വാങ്ങി. സ്പെഷ്യൽ ജൂറി പരാമർശം ഛായാഗ്രാഹകൻ സൗമ്യനാന് സാഹി നേടി. ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ് ആണ് ചിത്രം. ചിത്രത്തിനുള്ള പ്രത്യേക പരാമർശം ദി സൈലൻസ് നേടി.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ജേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
advertisement
സംവിധായകൻ അജയന്റെ തീർത്തും ആകസ്മികമായുള്ള മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. 160 നു മേൽ ചിത്രങ്ങൾ 13 വേദികളിലായി പ്രദര്ശിപ്പിക്കപ്പെട്ട മേളയാണ്. പ്രളയ ദുരിതാശ്വാസത്തിനായി ഹോപ്പ് ആൻഡ് റീബിൾഡ് എന്ന വിഷയത്തിന് ഊന്നൽ നൽകിയാണ് മേള നടത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
IFFK: ദി ഡാർക്ക് റൂം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement