'ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ

Last Updated:

'കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണ്'

വേടൻ, ദീദി ദാമോദരൻ
വേടൻ, ദീദി ദാമോദരൻ
തിരുവനന്തപുരം: വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ കുറിച്ചു. പേര് എടുത്തു പറയാതെയാണ് വിമർശനം. ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി കുറിച്ചു. ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു.
സ്ത്രീ പീഡകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസ വഞ്ചന ആണ് ജൂറി തീരുമാനമെന്നും അവർ വിമർശിച്ചു.
ദീദി ദാമോദരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
“വിയർപ്പ് തുന്നിയിട്ട കുപ്പായം” എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം. കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ
Next Article
advertisement
40ൽ38 മാർക്ക് കിട്ടിയിട്ടും ‌തൃപ്തിയായില്ല, പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച് ട്യൂഷൻ അധ്യാപകൻ
40ൽ38 മാർക്ക് കിട്ടിയിട്ടും ‌തൃപ്തിയായില്ല, പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച് ട്യൂഷൻ അധ്യാപകൻ
  • കണക്ക് പരീക്ഷയിൽ 40ൽ 38 മാർക്ക് കിട്ടിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ മർദിച്ചു.

  • കൈവിരലുകൾക്ക് പൊട്ടലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.

  • ചട്ടവിരുദ്ധമായി പ്രവർത്തിച്ച ട്യൂഷൻ സെന്ററിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചു.

View All
advertisement