പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി; പാർപ്പിട സമുച്ചയങ്ങൾക്കും ബാധകം

Last Updated:

2008ലെടുത്ത തീരുമാനം കർശനമായി നടപ്പാക്കുകയാണ് കുവൈറ്റ് സിറ്റി ഗവർണർ

കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് തലസ്ഥാന നഗരം. പത്തുവർഷം മുൻപുള്ള ഉത്തരവാണ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയതായി കുവൈറ്റ് സിറ്റി ഗവർണർ തലാൽ ഇൽ ഖാലെദ് അറിയിച്ചു.
''കെട്ടിടങ്ങൾക്ക് മുന്നിൽ പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് പൊതുജനങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തുന്നതാണ്. 2008ലെ തീരുമാനം അനുസരിച്ചാണ് കർശന നടപടിയെടുക്കുന്നത്'' കുവൈറ്റ് സിറ്റി ഗവർണർ അറിയിച്ചു. ബാൽക്കണികളിൽ കാർപ്പെറ്റുകളും അലങ്കാര കർട്ടണുകളും മറ്റും കഴുകി വിരിക്കുന്നതും വിലക്കിയിട്ടുണ്ട്. റോഡുകൾക്കും പൊതുസ്ഥലങ്ങൾക്കും അഭിമുഖമായി തുണി കഴുകി ഉണക്കാൻ ഇടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
advertisement
''പൊതുജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ തീരുമാനം പൂർണമായി നടപ്പാക്കും''- ഗവർണർ വ്യക്തമാക്കി. തദ്ദേശവാസികളും വിദേശ പൗരന്മാരും ഈ തീരുമാനം അനുസരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, നിയമലംഘകർക്കെതിരെ എന്തു പിഴയാണ് ഈടാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി; പാർപ്പിട സമുച്ചയങ്ങൾക്കും ബാധകം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement