കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ്

Last Updated:

കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ ഭാഗിക നിരോധനാജ്ഞ. വൈറസ് വ്യാപനം തടയാൻ സർക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങള്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് പതിനൊന്ന് മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ കര്‍ഫ്യു നിലവിൽ വരും. വൈകുന്നേരം അഞ്ച് മണി മുതൽ അടുത്തദിവസം പുലർച്ചെ നാല് മണി വരെയാണ് കർഫ്യു.  അടുത്ത ഒരു തീരുമാനം ഉണ്ടാകുന്നത് വരെ കർഫ്യു തുടരുമെന്നാണ്  അറിയിപ്പ്.
കൊറോണയെ പ്രതിരോധിക്കാൻ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. പൊതു അവധി പ്രഖ്യാപിച്ചും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയും വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ സർക്കാര്‍ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടും ജനങ്ങൾ ഇതിന്റെ ഗൗരവം മനസിലാക്കാത്തതിനെതിരെ ആഭ്യന്തര മന്ത്രിയടക്കം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
advertisement
[NEWS]
സർക്കാര്‍ നിർദേശങ്ങൾ മാനിക്കാതെ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങിയും കൂട്ടം കൂടിയും നടന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
'വീടിനുള്ളിൽ തന്നെ തുടരണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ജനങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കര്‍ഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയാണ്' എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതുപോലെ തന്നെ നേരത്തെ മാർച്ച് 26 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി രണ്ടാഴ്ച കൂടി നീട്ടിയതായും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ്
Next Article
advertisement
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
  • ഐൻസ്റ്റീൻ രണ്ട് തവണ വിവാഹം കഴിക്കുകയും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയതും തെളിയുന്നു.

  • വിവാഹിതര ബന്ധങ്ങള്‍ കത്തുകളും ജീവചരിത്രങ്ങളും വെളിപ്പെടുത്തുന്നുവെന്ന് ഐന്‍സ്റ്റീന്‍ സമ്മതിച്ചു.

  • മിലേവയുമായുള്ള ആദ്യ വിവാഹം, എല്‍സയുമായുള്ള രണ്ടാം വിവാഹം, മറ്റ് ബന്ധങ്ങള്‍ എന്നിവ ചരിത്രം രേഖപ്പെടുത്തുന്നു.

View All
advertisement