കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു

Last Updated:

കഅബയുടെ 109ാമത്തെ സംരക്ഷകനായിരുന്നു സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി

മക്ക: കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷേഖ് സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി (74) അന്തരിച്ചു. വെള്ളിയാഴ്ച മക്കയിലായിരുന്നു അന്ത്യം. യൂണിവേഴ്‌സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കഅബയുടെ 109ാമത്തെ സംരക്ഷകനായിരുന്നു സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി.
പാരമ്പര്യമായി കൈമാറി കിട്ടിയതാണ് വിശുദ്ധ ഗേഹത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതല. ഇസ്ലാമിക കാലഘട്ടം മുതല്‍ ഷൈബിയുടെ കുടുംബത്തിനാണ് കഅബയുടെ കാവല്‍ക്കാരുടെ ചുമതല നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്നയാള്‍ക്കാണ് സാധാരണ ചുമതല നല്‍കിവരുന്നത്. കഅബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാർമികരിലൊരാളായിരുന്നു അല്‍ ഷൈബി.
ശനിയാഴ്ച പുലർച്ചെ സുബഹി നമസ്കാരത്തോട് അനുബന്ധിച്ച് മക്ക മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കരിക്കുകയും മക്കയിലെ അൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു.
മക്കയിൽ ജനിച്ച ഷേഖ് സാലിഹ് ഇസ്ലാമിക പഠനത്തിൽ ഗവേഷണ ബിരുദം നേടി. മക്കയിൽ സർവകലാശാല പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
advertisement
പ്രവാചകന്റെ മക്ക വിജയത്തിന് ശേഷമാണ് അൽ ഷൈബി കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിച്ചത്. കഅബയുടെ ശുചീകരണവും അറ്റകുറ്റപ്പണികൾ തീർക്കലും തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബി കുടുംബത്തിനാണ്.
Summary: The guardian of the holy Kaaba and Key keeper Dr. Saleh bin Zain Al-Abidin Al-Shaibi passed away. He was ill for a long time. ‎He was the 109th Guardian of the Kaaba since the Conquest of Makkah.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement