'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE

Last Updated:

മാളുകൾ അർധരാത്രി 12 മുതൽ രാത്രി 10 വരെ തുറക്കും. എന്നാൽ മൂന്ന് മുതൽ 12 വയസുവരെയുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും പ്രവേശിക്കരുത്.

ദുബായ്:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. പൊലീസ് അനുമതി  ഇല്ലാതെ രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാം. 10നു ശേഷം പുറത്തിറങ്ങേണ്ടവർക്ക് പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങണം. റമളാൻ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.
advertisement
അത്യാവശ്യ ജോലികൾ ചെയ്യാനുണ്ടെങ്കിൽ ഓഫിസുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ  30 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പാടില്ല. മീറ്റിംഗുകൾ വേണ്ടി വന്നാൽ 5 പേരിൽ കൂടുതൽ പാടില്ല. ഓരോരുത്തരും 2 മീറ്റർ അകലം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
റമളാന്റെ  ഭാഗമായി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഞ്ചു പേരിൽ കൂടുതൽ ഒത്തുചേരരുത്. 60 വയസ്സിൽ കൂടുതലുള്ളവരെയോ രോഗികളെയോ സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്. വീടിനു പുറത്ത് അന്നദാനത്തിന് അനുമതിയില്ല. ഭക്ഷണ വിതരണം അംഗീകൃത സന്നദ്ധ സംഘടനകളുടെയും സർക്കാർ കാര്യാലയങ്ങളുടെയും മേൽനോട്ടത്തിൽ മാത്രമായിരിക്കണം.
advertisement
അനുവദനീയ സമയത്ത് പരമാവധി 2 മണിക്കൂർ വരെ പുറത്തിറങ്ങി വ്യായാമം ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. ഓടുന്നതിനും സൈക്ലിങ്ങിനും തടസമില്ല. വ്യായാമം ചെയ്യുമ്പോൾ 3 പേരിൽ കൂടുതൽ പാടില്ല. 2 മീറ്റർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
മാളുകൾ അർധരാത്രി 12 മുതൽ രാത്രി 10 വരെ തുറക്കും. എന്നാൽ പ്രാർഥനാ മുറികൾ, സിനിമാ ഹാളുകൾ, ചേഞ്ചിങ് റൂമുകൾ, ദുബായ് ഫൗണ്ടെയിൻ പോലുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവ അടഞ്ഞുകിടക്കും. മൂന്ന് മുതൽ 12 വയസുവരെയുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും മാളുകളിൽ പ്രവേശിക്കരുത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement