advertisement

യുപിയില്‍ വ്യാപക ഇടിമിന്നൽ; വിവിധയിടങ്ങളിലായി 13 മരണം: 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Last Updated:

കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ലഖിംപുർ ഖേരി, സിതാപുർ, അസംഗഡ് ജില്ലകളിലെ 28 ഗ്രാമങ്ങളെ രൂക്ഷമായി തന്നെ ബാധിച്ചുവെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ലക്നൗ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ഇടിമിന്നൽ അപകടങ്ങളിൽ 13 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ വ്യാപക മഴയിൽ നിരവധി ആളുകള്‍ മരണപ്പെട്ട വിവരം ഔദ്യോഗികവൃത്തങ്ങൾ തന്നെയാണ് പുറത്ത് വിട്ടത്. ഗസിയാപുരിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇവിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൗഷമ്പിയിൽ മൂന്നും ഖുഷിനഗർ, ചിത്രകൂട് എന്നിവിടങ്ങളിൽ രണ്ട് വീതവും ജൗൻപുർ, ചന്ദൗലി എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച എല്ലാവരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ വ്യാപക ദുരിതമാണ് യുപിയിൽ വിതച്ചിരിക്കുന്നത്.
advertisement
കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ലഖിംപുർ ഖേരി, സിതാപുർ, അസംഗഡ് ജില്ലകളിലെ 28 ഗ്രാമങ്ങളെ രൂക്ഷമായി തന്നെ ബാധിച്ചുവെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയില്‍ വ്യാപക ഇടിമിന്നൽ; വിവിധയിടങ്ങളിലായി 13 മരണം: 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement