വിശാഖപട്ടണത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: സംഭവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ

Last Updated:

ആക്രമണത്തിൽ ട്രെയിനിലെ ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ മുഴുവൻ തകര്‍ന്നു.

വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ വന്ദേ ഭാരത് എക്സപ്രസിന് നേരെ കല്ലേറ്. ജനുവരി 19-ന് ഉദ്ഘാടനം ചെയ്യേണ്ട സെക്കന്തരാബാദ് – വിശാഖപട്ടണം ട്രെയിനിന് നേരെയാണ് അജ്ഞാതര്‍ കല്ലേറ് നടത്തിയത്. ട്രയൽ റണ്‍ നടത്തി വരികയായിരുന്ന ട്രെയിൻ വിശാഖപട്ടണം സ്റ്റേഷനിലേക്ക് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി കൊണ്ടു വരുന്നതിനിടെയാണ് കല്ലേറുണ്ടായത്.
ആക്രമണത്തിൽ ട്രെയിനിലെ ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ മുഴുവൻ തകര്‍ന്നു. കാഞ്ചരപാളം എന്ന പ്രദേശത്ത് വച്ച് അജ്ഞാതര്‍ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കൽ പൊലീസും ആര്‍പിഎഫും സ്ഥലത്ത് പരിശോധന നടത്തി.
ദക്ഷിണേന്ത്യയിൽ ഓടുന്ന രണ്ടാമത്തെ ട്രെയിനിന് വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഈ വർഷം ആദ്യം പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. ജനുവരി 2 ന് നടന്ന സംഭവം ട്രെയിനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേർ ട്രെയിനിന് നേരെ കല്ലെറിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിശാഖപട്ടണത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: സംഭവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement