ലൈംഗിക ഉപദേശം തേടി ഫോൺ കോളുകൾ; ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി

Last Updated:
ന്യൂഡൽഹി: ലൈംഗിക ഉപദേശം തേടി തുടരെ ഫോൺ കോളുകൾ എത്തിയതോടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി. ദേശീയ ബാലാവകാശ കമ്മീഷന് കീഴിലുള്ള ഹെൽപ്പ് ലൈൻ നമ്പരാണ് ഒരു മാസത്തോളമായി പ്രവർത്തനം നിർത്തിവെച്ചത്.
പോസ്കോ പ്രകാരമുള്ള പരാതികൾ സ്വീകരിക്കുന്നതിനായാണ് ദേശീയ ബാലാവകാശ കമ്മീഷന് കീഴിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത്. എന്നാൽ സ്ഥിരമായി ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും സംശയം ചോദിക്കുന്നതിനുമുള്ള ഫോൺ കോളുകൾ വർദ്ധിച്ചതോടെ ഹെൽപ്പ് ലൈൻ സേവനം ഒരു തലവേദനയായി മാറുകയായിരുന്നു. ഇതോടെയാണ് ഹെൽപ്പ് ലൈൻ സേവനം നിർത്താൻ തീരുമാനിച്ചത്.
ഒരു പോൺ വെബ്സൈറ്റിൽ ഈ നമ്പർ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പോൺ സൈറ്റ് സന്ദർശിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനായി നൽകിയത് ബാലാവകാശ കമ്മീഷൻ ഹെൽപ്പ് ലൈൻ നമ്പരായിരുന്നു. ഒരു വെബ്സൈറ്റിൽ വന്ന നമ്പർ കൂടുതൽ വെബ്സൈറ്റുകളിലേക്ക് പ്രചരിച്ചു. ഇതോടെ ഹെൽപ്പ് ലൈൻ നമ്പർ അറ്റൻഡ് ചെയ്യാനിരുന്ന കോൾ സെന്‍റർ ജീവനക്കാർ ശരിക്കും ബുദ്ധിമുട്ടിലായി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലൈംഗിക ഉപദേശം തേടി ഫോൺ കോളുകൾ; ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തി
Next Article
advertisement
'വിവാഹം ലൈംഗിക അടിമത്തമല്ല'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി‌
'വിവാഹം ലൈംഗിക അടിമത്തമല്ല'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി‌
  • വിവാഹം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരമായ സമ്മതമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

  • ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

  • വിവാഹത്തിനുള്ളിലെ ലൈംഗികത പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും മാത്രമാകണമെന്ന് കോടതി.

View All
advertisement