ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 'വാളും പരിചയും' അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിചതിന് തൊട്ടുപിന്നാലെയാണ് വാളും പരിചയും അനുവദിച്ചത്.
ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നായിരിക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.
ഇന്നലെ താക്കറേ വിഭാഗത്തിന് തീപന്തം അനുവദിച്ച അവസരത്തിൽ തന്നെ മൂന്ന് പുതിയ ചിഹ്നങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ഷിൻഡേ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. ശംഖ്, ഓട്ടോറിക്ഷ, കാഹളം ഊതുന്ന ആൾ, സൂര്യൻ, പരിചയും വാളും, പീപ്പിൾ മരം, എന്നീ ചിഹ്നങ്ങളായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചത്.
Also Read-
ഉദ്ധവ് താക്കറെയ്ക്ക് 'തീപ്പന്തം' ചിഹ്നവും ശിവസേന ഉദ്ധവ് ബാലാസാഹെബ് എന്ന പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻഷിൻഡെ വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. 'ഉദയസൂര്യൻ',
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' ഉപയോഗിക്കുന്നതിന് അവകാശവാദമുന്നയിച്ച് ദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ചിഹ്നനം ഉപയോഗിക്കുന്നത് കമ്മീഷൻ വിലക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ ചിഹ്നങ്ങൾ നൽകാൻ നിർദേശം നൽകിയത്.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ധവ്-ഷിൻഡേ വിഭാഗങ്ങൾ ഏറ്റുമുട്ടുന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.