മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ

Last Updated:

ശിവരാമകൃഷ്ണന്റെ സാന്നിദ്ധ്യം സ്‌പോര്‍ട്‌സ് സെല്ലിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും സ്‌പോര്‍ട്‌സ് സെല്‍ മേധാവി പറഞ്ഞു.

ചെന്നൈ: മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണനെ തമിഴ്‌നാട്ടിലെബിജെപി സ്‌പോര്‍ട് സെൽ വൈസ് പ്രസിഡന്റായി നിയമിച്ചു. സ്‌പോര്‍ട്‌സ് സെല്‍ മേധാവിയായ എസ് അമല്‍ പ്രസാദ് റെഡ്ഡിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശിവരാമകൃഷ്ണന്റെ സാന്നിദ്ധ്യം സ്‌പോര്‍ട്‌സ് സെല്ലിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
” മുന്‍ ക്രിക്കറ്റ് താരം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം സ്‌പോര്‍ട്‌സ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും. വരും തലമുറകള്‍ക്ക് അത് പ്രചോദനമാകും,’ അമല്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്ണ്‍ ശിവരാമകൃഷ്ണന്‍. ഇദ്ദേഹം 2020 ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്.തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.ടി രവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. പതിനേഴാം വയസിലാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ശിവരാമകൃഷ്ണന്‍ അരങ്ങേറ്റം കുറിച്ചത്.
advertisement
ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ശിവരാമകൃഷ്ണന്‍ 26 വിക്കറ്റുകള്‍ നേടിയിരുന്നു. 15 ഏകദിന വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1987ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം ക്രിക്കറ്റ് കമന്ററി ആരംഭിച്ചു.കഴിഞ്ഞ 20 വര്‍ഷമായി കമന്ററി രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് ശിവരാമകൃഷ്ണന്‍. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിംഗ് പരിശീലകനുമാണ്. കൂടാതെ ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗവുമാണ് അദ്ദേഹം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ
Next Article
advertisement
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
  • ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക ഇടപെടൽ പാകിസ്ഥാനെ സഹായിച്ചുവെന്ന് അസിം മുനീർ പ്രസ്താവിച്ചു.

  • അസിം മുനീറിന്റെ പ്രസംഗം എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വൈറലായി.

  • ഇന്ത്യൻ വ്യോമസേന പാകിസ്ഥാനും പി‌ഒകെയിലുമുള്ള ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി റിപ്പോർട്ട്.

View All
advertisement