ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ

Last Updated:

രാജ്യങ്ങൾക്ക് അവരുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സഹായിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

News18
News18
വിവിധ സംഘടനകൾ പറയുന്ന ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശക മൂല്യങ്ങൾ മാത്രമാണെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു.
ഐക്യുഎയറിന്റെ ലോക എയർ ക്വാളിറ്റി റാങ്കിംഗ്, WHO ഗ്ലോബൽ എയർ ക്വാളിറ്റി ഡാറ്റാബേസ്, എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (EPI), ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) മെട്രിക്സ് തുടങ്ങിയ ആഗോള സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു പരിസ്ഥിതി മന്ത്രാലയം.ലോകമെമ്പാടും ഔദ്യോഗികമായി രാജ്യാടിസ്ഥാനത്തിലുള്ള മലിനീകരണ റാങ്കിംഗ് നടത്തുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
ഭൂമിശാസ്ത്രം, പാരിസ്ഥിതിക സാഹചര്യങ്ങൾ, പശ്ചാത്തല നിലവാരം, ദേശീയ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് രാജ്യങ്ങൾക്ക് അവരുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സഹായിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു.പൊതുജനാരോഗ്യവും പാരിസ്ഥിതിക ഗുണനിലവാരവും സംരക്ഷിക്കുന്നതിനായി ഇന്ത്യ ഇതിനകം തന്നെ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് (NAAQS) വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഒരു ആഗോള അതോറിറ്റിയും രാജ്യങ്ങളെ ഔദ്യോഗികമായി റാങ്ക് ചെയ്യുന്നില്ലെങ്കിലും, വായു ഗുണനിലവാര മെച്ചപ്പെടുത്തൽ നടപടികളുടെ അടിസ്ഥാനത്തിൽ ദേശീയ ശുദ്ധവായു പരിപാടി (NCAP) പ്രകാരം 130 നഗരങ്ങളെ വിലയിരുത്തുന്നതിനും റാങ്ക് ചെയ്യുന്നതിനുമായി മന്ത്രാലയം സ്വന്തമായി വാർഷിക സ്വച്ഛ് വായു സർവേക്ഷൻ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളെ എല്ലാ വർഷവും സെപ്റ്റംബർ 7 ന് ദേശീയ സ്വച്ഛ് വായു ദിവസിൽ ആദരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
Next Article
advertisement
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
  • മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു, തീർത്ഥാടകർ എണ്ണത്തിൽ വർധനവ്

  • 2025-26 കാലയളവിൽ 54,39,847 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി, മുൻവർഷത്തേക്കാൾ 1.3 ലക്ഷം കൂടുതൽ

  • വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി, 49,98,862 പേർ VQ വഴി

View All
advertisement