ഗുഡ്ഗാവ് ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടു

Last Updated:
ന്യൂഡല്‍ഹി: ഹരിയാനയില്‍ ജഡ്ജിയുടെ ഭാര്യയെയും മകനേയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ കൃഷ്ണകാന്ത് ശര്‍മ്മയുടെ ഭാര്യ ഋതു(38), മകന്‍ ധ്രുവ്(18)എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
advertisement
ശനിയാഴ്ച വൈകിട്ട് 3.30 ന് ഗുഡ്ഗാവിലെ അക്കാഡിയ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. നാട്ടുകാര്‍ അറിയച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് ഡി.സി.പി ഗാജ് രാജ് അറിയിച്ചു. പൊലീസെത്തുമ്പോള്‍ ഋതുവും ധ്രുവും രക്തത്തില്‍കുളിച്ചുകിടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഋതുവിന്റെ നെഞ്ചിലും ധുവിന്റെ തലയിലുമാണ് വെടിയേറ്റത്. ആശുപത്രിയില്‍ കഴിയന്ന ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വെടിവച്ചശേഷം ജഡ്ജിയുടെ കാറിലാണ് അക്രമി രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുഡ്ഗാവ് ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement