Kerala Elephant Death |ആനയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നവർക്ക് 2ലക്ഷം രൂപ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി

Last Updated:

പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളിൽ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഹൈദരാബാദ്: കേരളത്തിൽ പടക്കം നിറച്ച പൈനാപ്പിൾ ഭക്ഷിക്കാൻ നൽകി ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിനു പുറത്തും ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ആനയോട് ഇത്തരത്തിലൊരു ക്രൂരത കാണിച്ചവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി.
മൃഗസ്നേഹിയായ ബിടി ശ്രീനിവാസ് എന്നയാളാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. നഗരത്തിലെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ബിസിനസുകാരനായ ഇയാൾ.
മിണ്ടാപ്രാണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ കുറിച്ചറിഞ്ഞ് വളരെയധികം ദുഃഖം തോന്നിയെന്ന് ശ്രീനിവാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറ‍ഞ്ഞു.
നിർഭാഗ്യവശാൽ പ്രതികളെ ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളിൽ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്- ശ്രീനിവാസ് പറഞ്ഞു.
advertisement
advertisement
[NEWS]
ക്രൂരതയുടെ അങ്ങേയറ്റണാണിതെന്നും അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നയാൾക്ക് കേരളത്തിൽ നേരിട്ടെത്തി തന്നെ തുക കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Kerala Elephant Death |ആനയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നവർക്ക് 2ലക്ഷം രൂപ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement