Kerala Elephant Death |ആനയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നവർക്ക് 2ലക്ഷം രൂപ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി

Last Updated:

പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളിൽ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഹൈദരാബാദ്: കേരളത്തിൽ പടക്കം നിറച്ച പൈനാപ്പിൾ ഭക്ഷിക്കാൻ നൽകി ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിനു പുറത്തും ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ആനയോട് ഇത്തരത്തിലൊരു ക്രൂരത കാണിച്ചവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി.
മൃഗസ്നേഹിയായ ബിടി ശ്രീനിവാസ് എന്നയാളാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. നഗരത്തിലെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ബിസിനസുകാരനായ ഇയാൾ.
മിണ്ടാപ്രാണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ കുറിച്ചറിഞ്ഞ് വളരെയധികം ദുഃഖം തോന്നിയെന്ന് ശ്രീനിവാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറ‍ഞ്ഞു.
നിർഭാഗ്യവശാൽ പ്രതികളെ ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളിൽ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്- ശ്രീനിവാസ് പറഞ്ഞു.
advertisement
advertisement
[NEWS]
ക്രൂരതയുടെ അങ്ങേയറ്റണാണിതെന്നും അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നയാൾക്ക് കേരളത്തിൽ നേരിട്ടെത്തി തന്നെ തുക കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Kerala Elephant Death |ആനയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നവർക്ക് 2ലക്ഷം രൂപ പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി
Next Article
advertisement
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
ചൊവ്വാഴ്ചയും ഹാജരാകണമെന്ന് സിബിഐ നോട്ടീസ്; പൊങ്കലിന് നാട്ടിൽ പോകണമെന്ന് വിജയ്
  • കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സിബിഐ 6 മണിക്കൂർ ചോദ്യം ചെയ്തു, ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്.

  • പൊങ്കലിന് നാട്ടിൽ പോകേണ്ടതുണ്ടെന്നും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നും വിജയ് അറിയിച്ചു

  • റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ വിശദമായി അന്വേഷിച്ചതായി റിപ്പോർട്ട്

View All
advertisement