വാങ്ക് വിളി സംബന്ധിച്ച വിവാദപ്രസ്താവന: മതത്തെ അവഹേളിക്കലല്ലെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ

Last Updated:

''ആരെങ്കിലുമൊക്കെ പൊതുസമൂഹത്തിന്റെ വികാരങ്ങൾ പുറത്തു പറയണം. ഇത് ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കലല്ല''

മംഗളൂരുവിൽ നടന്ന വിജയ് സങ്കൽപ് യാത്രയിൽ അല്ലാഹുവിനെക്കുറിച്ചും വാങ്ക് വിളിയെക്കുറിച്ചും കർണാടക ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ നടത്തിയ പ്രസ്താവന വിവാദത്തിൽ. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി അദ്ദേഹം നേരിട്ട് രം​ഗത്തെത്തി. ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കാനല്ല താൻ ഉദ്ദേശിച്ചതെന്നും പൊതുസമൂഹത്തിന്റെ വികാരമാണ് താൻ പറഞ്ഞതെന്നും കെ എസ് ഈശ്വരപ്പ വിശദീകരിച്ചു.
”ഇപ്പോൾ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. പരീക്ഷയ്ക്ക് പഠിക്കാൻ ഇരിക്കുന്ന വിദ്യാർത്ഥികൾ വാങ്ക് വിളി കേൾക്കുമ്പോൾ തന്നെ ആകെ അസ്വസ്ഥരാകുകയാണ്. അള്ളാഹുവിന് പതുക്കെ പ്രാർത്ഥിച്ചാൽ കേൾക്കാൻ കഴിയില്ലേ? അതോ അദ്ദേഹം ബധിരനാണോ എന്നാണ് ഞാൻ ചോദിച്ചത്. ആരെങ്കിലുമൊക്കെ പൊതുസമൂഹത്തിന്റെ വികാരങ്ങൾ പുറത്തു പറയണം. ഇത് ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കലല്ല. അള്ളാഹുവിന് പതുക്കെ പ്രാർത്ഥിച്ചാലും കേൾക്കാം. പക്ഷെ ഇവർ മൈക്കുകളിലൂടെ അലറുന്നു. അതു മാത്രമേ അല്ലാഹുവിന്റെ ചെവിയിലെത്തുകയുള്ളോ?”, ഈശ്വരപ്പ പറഞ്ഞു.
advertisement
മംഗളൂരുവിൽ സംസാരിക്കുന്നതിനിടെ  വാങ്ക് വിളി ഉയർന്നതിനാൽ എംഎൽഎ ഇടക്കു വെച്ച് പ്രസംഗം നിർത്തുകയായിരുന്നു. ഇതൊരു തലവേദന ആണല്ലോ എന്നു പറഞ്ഞ ഈശ്വരപ്പ ഈ രീതിയെ ചോദ്യം ചെയ്യുകയും മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിച്ചാൽ ​​മാത്രമേ അല്ലാഹുവിന് കേൾക്കാനാകുമോ എന്നും ചോദിച്ചിരുന്നു.
ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് വ്യക്തികൾക്ക് സ്വതന്ത്രമായി അവർക്കിഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും അത് പ്രചരിപ്പിക്കാനും മൗലികാവകാശം നൽകുന്നുണ്ടെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് മാസം വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ അവകാശങ്ങൾ ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ്. മൈക്കുകളിലൂടെ ഉറക്കെ വാങ്ക് വിളിക്കുന്നത് മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വാദിച്ച ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. വർഷത്തിൽ 15 ദിവസത്തേക്ക് എന്ന അടിസ്ഥാനത്തിൽ ആഘോഷവേളകളിൽ അർദ്ധരാത്രി വരെ ഉച്ചഭാഷിണി അനുവദിക്കാമെന്ന് 2005ലെ ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
advertisement
രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് റോഡുകളോ ഡ്രെയിനേജുകളോ കെട്ടിടങ്ങളോ നിർമിക്കാനല്ല, മറിച്ച് ധർമ വികസനത്തിനാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഈശ്വരപ്പയുടെ പുതിയ വിവാദ പ്രസ്താവന. ”നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് നമ്മുടെ ധർമവും രാഷ്ട്രവും വികസിപ്പിക്കുന്നതിനാണ്. സവർക്കറും, ചന്ദ്രശേഖർ ആസാദും, സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾ നിങ്ങളുടെ ഗ്രാമങ്ങളിൽ ഡ്രെയിനേജും റോഡുകളും കെട്ടിടങ്ങളും നിർമിക്കാനല്ല സ്വാതന്ത്ര്യം നേടിത്തന്നത്”, എന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വാങ്ക് വിളി സംബന്ധിച്ച വിവാദപ്രസ്താവന: മതത്തെ അവഹേളിക്കലല്ലെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement