'അവർക്ക് എന്തെങ്കിലും ചെയ്തു കൂടെ...': പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ കാണാനില്ലെന്ന് പ്രശാന്ത് കിഷോർ

Last Updated:

പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രശാന്ത് കിഷോർ രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: 'പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ജെഡിയു ഉപാധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രശാന്ത് കിഷോർ രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനില്ല. പ്രതിഷേധത്തില്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തിട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുമില്ല. അതിനാല്‍ സോണിയയുടെ പരാമര്‍ശങ്ങള്‍ക്ക് അര്‍ത്ഥമില്ല'- അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ നേതാക്കളും പ്രശാന്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
advertisement
അഞ്ച് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ 'നട്ടെല്ല് ഇല്ലാത്തതെന്ന്' കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലാവണ്യ ബല്ലാന്‍ വിശേഷിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'അവർക്ക് എന്തെങ്കിലും ചെയ്തു കൂടെ...': പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ കാണാനില്ലെന്ന് പ്രശാന്ത് കിഷോർ
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement