advertisement

അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ

Last Updated:

ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണം ഫോണിലൂടെ മാത്രം. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങൾ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോൺ കോളുകൾ വഴി ക്ഷണിക്കുമെന്ന് അവർ അറിയിച്ചു.
മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ചതായി അഭിഭാഷകൻ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷൻ നാലരമണിക്കൂറോളം നീണ്ടുനിന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement