അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ

Last Updated:

ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണം ഫോണിലൂടെ മാത്രം. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങൾ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോൺ കോളുകൾ വഴി ക്ഷണിക്കുമെന്ന് അവർ അറിയിച്ചു.
മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ചതായി അഭിഭാഷകൻ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷൻ നാലരമണിക്കൂറോളം നീണ്ടുനിന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement