advertisement

അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ

Last Updated:

ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണം ഫോണിലൂടെ മാത്രം. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങൾ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോൺ കോളുകൾ വഴി ക്ഷണിക്കുമെന്ന് അവർ അറിയിച്ചു.
മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ചതായി അഭിഭാഷകൻ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷൻ നാലരമണിക്കൂറോളം നീണ്ടുനിന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ
Next Article
advertisement
'രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ‌ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം': അഡ്വ. ബി എൻ ഹസ്കർ
'രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ‌ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം': അഡ്വ. ബി എൻ ഹസ്കർ
  • സി.പി.എം. പാർട്ടിയിൽ രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കപ്പെടുന്നുവെന്ന് ബി എൻ ഹസ്കർ ആരോപിച്ചു

  • മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയതോടെ സമ്മർദ്ദം നേരിട്ടെന്നും ആർ എസ് പിയിൽ ചേരുമെന്ന് പറഞ്ഞു

  • യഥാർത്ഥ ഇടതുപക്ഷം സിപിഎം അല്ലെന്നും പാർട്ടിയുടെ നയവ്യതിയാനത്തെ വിമർശിച്ച് പാർട്ടി വിട്ടതായി വ്യക്തമാക്കി

View All
advertisement