ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ചെലവ് കുറയ്ക്കാൻ നിർദേശിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലറിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. സർക്കാർ തസ്തികകളിലേക്ക് നടത്തുന്ന നിയമനങ്ങളെ സർക്കുലർ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം വന്നതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഔദ്യോഗിക ചെലവ് കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ സർക്കാർ ജോലികൾക്കുള്ള നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് "മരവിപ്പിക്കണമെന്ന" സർക്കുലർ കേന്ദ്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനിടയിൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
“2020 സെപ്റ്റംബർ 4 ലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലർ, തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങളിൽ ഇടപെടില്ല. ഇത് ഒരു തരത്തിലും നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ല,” ധനമന്ത്രാലയം ശനിയാഴ്ച ട്വീറ്റിൽ പറഞ്ഞു.
കേന്ദ്രസർക്കാർ തസ്തിക നികത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഉണ്ടാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. സർക്കാർ ഏജൻസികളായ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് എന്നിവയിലൂടെയുള്ള സാധാരണ നിയമനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമെന്നും സർക്കാർ അറിയിച്ചു. “നിർണായക മുൻഗണനാ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്” ചില വികസനേതര ചെലവുകൾ നിരോധിക്കാൻ സർക്കുലർ നിർദേശിക്കുന്നു.
പ്രധാനമന്ത്രിയുടെ നിർദേശാനുസരണമാണ് ചെലവ് കുറയ്ക്കാൻ ധനമന്ത്രാലയം തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. പ്രധാന മേഖലകളിലെ നിക്ഷേപത്തിനായി വിഭവങ്ങൾ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. പൊതുചെലവിന്റെ ഗുണനിലവാരം ഉയർത്തുക, വികസനേതര ചെലവുകൾ ഉൾക്കൊള്ളുക, നിർണായക മുൻഗണനാ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ സർക്കുലറിൽ പറയുന്നുണ്ട്.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
സർക്കുലർ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ രംഗത്തെത്തി. മോദിയുടേത് പരിമിതമായ ഭരണമാണെന്നും, പരമാവധി സ്വകാര്യവൽക്കരണമാണെന്നും രാഹുൽ ആരോപിച്ചു. കോവിഡ് -19 മഹാമാരി ഒരു ഒഴിവുകഴിവ് മാത്രമാണെന്നും സർക്കാർ ഓഫീസുകളിൽ സ്ഥിരം ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ ആരോപിച്ചു. “യുവാക്കളുടെ ഭാവി കവർന്നെടുക്കുകയും അടുപ്പക്കാർക്ക് താൽക്കാലികനിയമനം നൽകുകയുമാണ് ചെയ്യുന്നത്” രാഹുൽ ഗാന്ധി ഹിന്ദിയിൽ എഴുതിയ ട്വീറ്റിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.