ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും

Last Updated:

Operation Samudra Setu | ഐഎൻഎസ് ഐരാവത്, ഐഎൻഎസ് ഷാർദുൽ എന്നി കപ്പലുകളാണ് യുഎഇയിലേക്ക് തിരിച്ചത്.

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകൾ യുഎഇയിലേക്ക് തിരിച്ചു. ഐഎൻഎസ് ഐരാവത്, ഐഎൻഎസ് ഷാർദുൽ എന്നി കപ്പലുകളാണ് യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നാവികസേനാ അധികൃതർ അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി വിവിധ രാജ്യങ്ങളിലേക്ക് നാവികസേനയുടെ കപ്പൽ പോകുന്നുണ്ട്. ഈ കപ്പലുകൾ തിരിച്ചുവരുമ്പോൾ ഇന്ത്യക്കാരെയും കൊണ്ടുവരും. മാലദ്വീപിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐഎഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകൾ വീണ്ടും പോകും.
TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
മാലദ്വീപിൽ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കപ്പൽ കൊച്ചിയിലെത്തും. 19 ഗർഭിണികളും 14 കുട്ടികളുമാണ് കപ്പലിലുള്ളത്. യാത്രക്കാരിൽ നാനൂറോളം പേർ മലയാളികളാണ്. 3024 രൂപയാണ് യാത്രാനിരക്ക്. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരിൽ 4500 ഓളം ആളുകൾ മടങ്ങിവരുന്നതിനായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement