രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികൾ നാട് വിടണമെന്ന് പഞ്ചാബിലെ ഗ്രാമങ്ങൾ പ്രമേയം പാസാക്കി

Last Updated:

ഒരു കുടിയേറ്റ തൊഴിലാളി അഞ്ച് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം

News18
News18
ചണ്ഡീഗഢ്: മഹാരാഷ്ട്രയിൽ "കുടിയെറ്റക്കാർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് സമാനമായി, പഞ്ചാബിലെ നിരവധി പഞ്ചായത്തുകൾ ഇപ്പോൾ കുടിയേറ്റ തൊഴിലാളികൾ നാട് വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് പ്രമേയങ്ങൾ പാസാക്കുന്നു. ഹോഷിയാർപൂർ ജില്ലയിലെ ഏകദേശം 27 ഗ്രാമങ്ങൾ ഇത്തരത്തിലുള്ള പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അതനുസരിച്ച്, ഈ പ്രദേശങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഇനിമുതൽ താമസ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്ന്  അറിയിച്ചു.
പഞ്ചാബിൽ നിന്നുള്ള രേഖകൾ കൈവശമില്ലാത്ത കുടിയേറ്റക്കാരോട് ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാമങ്ങൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേയങ്ങൾ അനുസരിച്ച്, കൃത്യമായ രേഖകളില്ലാത്ത ആരെയും ഈ ഗ്രാമങ്ങളിൽ താമസിക്കാൻ അനുവദിക്കില്ല. സെപ്തംബർ 9-ന് ഹോഷിയാർപൂരിൽ ഒരു അഞ്ചുവയസ്സുകാരനെ കുടിയേറ്റ തൊഴിലാളി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ഈ തീരുമാനങ്ങൾ. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഞായറാഴ്ച ചബ്ബേവാൾ പഞ്ചായത്ത് പ്രമേയം പാസാക്കി. മേഖലയിലെ മറ്റ് പല ഗ്രാമങ്ങളും സമാനമായ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗവും സർപഞ്ച് റീന സിദ്ധുവിന്റെ ഭർത്താവുമായ ചരൺജിത് സിംഗ് സ്ഥിരീകരിച്ചു. "ഈ വിഷയത്തിൽ സമുദായങ്ങൾക്കും ജാതികൾക്കും അതീതമായി ഗ്രാമങ്ങൾക്കിടയിൽ ഐക്യമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സെപ്റ്റംബർ 13-ന് ബജ്‌വാര ഗ്രാമത്തിൽ ചേർന്ന യോഗത്തിൽ, ചക് സാധു, നന്ദൻ, സിംഗ്പൂർ, ബാസി ബഹിയാൻ, ദാദ, കില ബറൂൺ, അലഹബാദ്, ബിലാസ്പൂർ, ആനന്ദ്ഗഡ് തുടങ്ങി ഏകദേശം 27 ഗ്രാമങ്ങളിലെ സർപഞ്ചുമാർ പങ്കെടുത്തു.
യോഗത്തിൽ, പഞ്ചാബ് സർക്കാർ നൽകുന്ന സാധുവായ തിരിച്ചറിയൽ രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ ഇനിമുതൽ പഞ്ചായത്തുകൾ സാക്ഷ്യപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു സംയുക്ത പ്രമേയം പാസാക്കി. ഇത്തരം കുടിയേറ്റക്കാരെ ഗ്രാമങ്ങളിൽ താമസിക്കാൻ അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.
advertisement
ഈ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണപരമായ പിന്തുണ നൽകുന്നതിനായി ഹോഷിയാർപൂർ ഡെപ്യൂട്ടി കമ്മീഷണർ ആഷിക ജെയിനിന് ഒരു ഔപചാരിക അഭ്യർത്ഥന സമർപ്പിച്ചു. തണ്ട സബ് ഡിവിഷനിലെ ജാജ, സഹുറ ഗ്രാമങ്ങളിൽ നിന്നും സമാനമായ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സാധുവായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരോട് ഗ്രാമങ്ങൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ, പാൻ തുടങ്ങിയ രേഖകൾ കൈവശം വച്ചിരിക്കുന്നവർക്ക് പുറത്തുനിന്ന് വരുന്ന ബന്ധുക്കൾക്ക് പഞ്ചായത്തിന്റെ ഒരു പരിശോധനയും ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് ബജ്‌വാര സർപഞ്ച് രാജേഷ് കുമാർ എന്ന ബോബി മാഹെ പറഞ്ഞു.
advertisement
ബജ്‌വാരയിൽ നിലവിൽ 200-250 ഓളം കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന് മാഹെ അവകാശപ്പെട്ടു. വാടക നൽകാതെയോ നിയമപരമായ അനുമതി വാങ്ങാതെയോ വൈദ്യുതി മീറ്ററുകളും വാട്ടർ കണക്ഷനുകളും ഉള്ള സ്ഥിരമായ വീടുകൾ നിർമ്മിക്കുന്ന നിരവധി പേർ അനധികൃതമായി പഞ്ചായത്ത് ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കൈയേറ്റങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 8 ന് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 9 ലെ സംഭവത്തിനുശേഷം ജില്ലയിലെ ഏകദേശം 25 പഞ്ചായത്തുകൾ കുടിയേറ്റക്കാരുടെ രേഖാ പരിശോധന നിർത്തിവയ്ക്കാൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബദ്‌ല പഞ്ചായത്തിന്റെ പ്രമേയത്തിൽ ഗുജ്ജാർ സമുദായത്തിലെ അംഗങ്ങളെ പ്രത്യേകം പരാമർശിച്ചു, അവരും കുടിയേറ്റക്കാരാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഏതൊരു കുടിയേറ്റക്കാരനും സർപഞ്ച് കമലേഷ് റാണിയെ അറിയിക്കണമെന്ന് നിർദ്ദേശിച്ചു. ബദ്‌ല ഗ്രാമം വിലാസമായി കാണിക്കുന്ന ആധാർ കാർഡുള്ള വ്യക്തികൾ അവരുടെ രേഖകളുടെ ഫോട്ടോകോപ്പികൾ സർപഞ്ചിന് സമർപ്പിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. കൂടാതെ, അത്തരം തൊഴിലാളികളെ ജോലിക്കെടുക്കുന്ന കർഷകർ അവരെക്കുറിച്ചുള്ള രേഖാമൂലമുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്.
advertisement
ഈ വർഷം ജൂലൈയിൽ, ഫത്തേഗഢ് സാഹിബ് ജില്ലയിലെ ലഖൻപൂർ ഗർച്ച പട്ടി ഗ്രാമപഞ്ചായത്ത്, അനധികൃതമായി താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരോടും ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാമം വിട്ടുപോകാൻ ഉത്തരവിട്ടു. പ്രദേശത്ത് കുടിയേറ്റക്കാർ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടക്കത്തിൽ വയലുകളിൽ ജോലിക്ക് വന്ന പല കുടിയേറ്റക്കാരും ഇപ്പോൾ കനാൽ തീരങ്ങൾക്ക് സമീപം അനധികൃത കുടിലുകളിൽ സ്ഥിരമായി താമസിക്കുകയാണെന്ന് സർപഞ്ച് ബരീന്ദർ സിംഗ് ബിന്ദ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം, എസ്എഎസ് നഗർ ജില്ലയിലെ ജന്ദ്പൂർ, മുണ്ടോ സാങ്തിയ ഗ്രാമപഞ്ചായത്തുകളും സമാനമായ വിവാദപരമായ നടപടികൾ സ്വീകരിച്ചിരുന്നു. നവംബർ 24-ന് മൻസ ജില്ലയിലെ ജവഹർകെ ഗ്രാമപഞ്ചായത്ത്, കുടിയേറ്റക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. ഈ ഉത്തരവ് ലംഘിക്കുന്നവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികൾ നാട് വിടണമെന്ന് പഞ്ചാബിലെ ഗ്രാമങ്ങൾ പ്രമേയം പാസാക്കി
Next Article
advertisement
തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ധനസഹായം ചെയ്യുമെന്ന്  ടെലിഗ്രാം സ്ഥാപകൻ
തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ധനസഹായം ചെയ്യുമെന്ന് ടെലിഗ്രാം സ്ഥാപകൻ
  • ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ് തന്റെ ബീജം ഉപയോഗിച്ച് ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ധനസഹായം വാഗ്ദാനം ചെയ്തു.

  • ഡുറോവ് 100-ലധികം കുട്ടികൾക്ക് ബീജദാനം ചെയ്തതായി അവകാശപ്പെടുന്നു, 37 വയസ്സിന് താഴെയുള്ള അവിവാഹിതരായ സ്ത്രീകൾക്ക് മാത്രം.

  • ഡുറോവ് തന്റെ എല്ലാ കുട്ടികൾക്കും തുല്യ സ്വത്ത് നൽകും, ബീജദാനം സാമൂഹിക ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

View All
advertisement