1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും

Last Updated:

നാലടി നീളമുള്ള പ്രതിഹാര ഭാവത്തിലുള്ള നടരാജ/നടേശ മൂർത്തി വിഗ്രഹമാണ് 1998 ൽ രാജസ്ഥാനിലെ ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.

12 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അപൂർവ ശിവവിഗ്രഹം ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തും. ക്ഷേത്രത്തിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം പിന്നീട് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു.
ഇന്ത്യക്ക് കൈമാറുന്ന വിഗ്രഹം പുരാവസ്തു വകുപ്പിന്റെ കീഴിലായിരിക്കും സൂക്ഷിക്കുക.
advertisement
നാലടി നീളമുള്ള പ്രതിഹാര ഭാവത്തിലുള്ള നടരാജ/നടേശ മൂർത്തി വിഗ്രഹമാണ് 1998 ൽ രാജസ്ഥാനിലെ ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പിന്നീട് ഇത് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട വിഗ്രഹമാണിത്.
TRENDING:Bകാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
2003 ലാണ് ഇന്ത്യയിൽ നിന്നും കടത്തിയ വിഗ്രഹത്തെ കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത്. പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ബ്രിട്ടനിലെ വ്യാപാരിയുടെ പക്കൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 2005 ൽ വിഗ്രഹം ബ്രിട്ടീഷ് അധികൃതർ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഏൽപ്പിക്കുകയായിരുന്നു. 2017 ലാണ് വിഗ്രഹം ഘടേശ്വർ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹമാണെന്ന് പുരാവസ്തു വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.
advertisement
2017 ൽ ഇന്ത്യയിൽ നിന്നും മോഷ്ടിച്ചു ബ്രിട്ടനിലേക്ക് കടത്തിയ ബ്രഹ്മ-ബ്രാഹ്മണി ശിൽപ്പവും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement