Mohammad Azharuddin | കാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ

Last Updated:

സംഭവിച്ച കാര്യങ്ങളിൽ ആരേയും പഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇപ്പോഴും വിലക്കിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അസറുദ്ദീൻ

തന്റെ ആജീവനാന്ത വിലക്കിന്റെ കാരണം ഇപ്പോഴും അറിയില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ. ഒത്തുകളി വിവാദത്തെ തുടർന്നാണ് അസറുദ്ദീന് 2000 ൽ ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2012 ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി വിലക്ക് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ക്രിക്കറ്റ്പാകിസ്ഥാൻ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അസറുദ്ദീൻ കരിയറിലെ ഇരുണ്ട കാലത്തെ കുറിച്ച് മനസ്സു തുറന്നത്.
സംഭവിച്ച കാര്യങ്ങളിൽ ആരേയും പഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇപ്പോഴും വിലക്കിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
"എങ്കിലും വിലക്കിനെതിരെ പോരാടാൻ തീരുമാനിക്കുകയായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്"- അസറുദ്ദീൻ പറയുന്നു.
advertisement
99 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 612 റൺസും 334 ഏകദിനങ്ങളിൽ 9372 റൺസുമാണ് അസറുദ്ദീൻ നേടിയത്. തുടരെയുള്ള മൂന്ന് സെഞ്ച്വറികൾ നേടിക്കൊണ്ടായിരുന്നു പതിനഞ്ചു വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്.
വിലക്കിനെതിരെ പന്ത്രണ്ട് വർഷത്തോളം നിയമപോരാട്ടം നടത്തിയ അസറുദ്ദീൻ ഒടുവിൽ ബിസിസിഐക്കെതിരെ വിജയം നേടുകയായിരുന്നു. പിന്നീട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അസറുദ്ദീൻ ബിസിസിഐയുടെ വാർഷകിക ജനറൽ ബോഡിയിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ഏറെ ആത്മസംതൃപ്തി നൽകിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Mohammad Azharuddin | കാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement