Rising Bharat Summit 2025: 'പ്രിയങ്ക ഹാജരായില്ല, രാഹുൽ ഗാന്ധി സംസാരിച്ചില്ല, എന്തുകൊണ്ട്?': വഖഫ് ചർച്ചയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അമിത് ഷാ
- Published by:Rajesh V
- news18-malayalam
Last Updated:
നിയമനിർമാണത്തിലൂടെ ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളും ദരിദ്രരായ മുസ്ലീങ്ങളും ശാക്തീകരിക്കപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് വഖഫ് ഭേദഗതി നിയമത്തെ എതിർക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു
കഴിഞ്ഞയാഴ്ച ഇരുസഭകളിലും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാർലമെന്റിലെ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്തു. വയനാട് എംപി പ്രിയങ്ക ഗാന്ധി ചർച്ച നടക്കുമ്പോള്‍ സഭയിൽ ഹാജരാകാതിരുന്നതിനെയും അമിത് ഷാ വിമർശിച്ചു. ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിയമത്തിനെതിരെ മുസ്ലീം സമുദായത്തിലെ ചില നേതാക്കൾ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും ഏപ്രിൽ 15 ന് സുപ്രീം കോടതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളും ദരിദ്രരും ശാക്തീകരിക്കപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രിയങ്ക ഗാന്ധി വോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്? ഇതൊരു വലിയ വിഷയമാണെങ്കിൽ രാഹുൽ ഗാന്ധി എന്തുകൊണ്ട് സംസാരിച്ചില്ല? രാഹുൽ ഗാന്ധി പുറത്ത് നിന്ന് വിളിച്ചുപറയുന്നു, തനിക്ക് സംസാരിക്കാൻ അനുവാദമില്ല... എന്തുകൊണ്ട് അദ്ദേഹം സംസാരിച്ചില്ല? പാർട്ടിക്ക് അനുവദിച്ച മുഴുവൻ സമയവും അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു," അമിത് ഷാ പറഞ്ഞു.
advertisement
പാർട്ടി തീരുമാനങ്ങളെല്ലാം വോട്ട് ആകർഷിക്കാനല്ലെന്നും "തെറ്റായ നയങ്ങൾ" ഇല്ലാതാക്കാനും കൂടിയാണെന്ന് ഷാ പറഞ്ഞു. പ്രതിഷേധങ്ങളുടെ രൂപത്തിൽ സിഎഎക്ക് സമാനമായ പ്രതികാരം ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെ: "നിയമം (സിഎഎ) പൗരത്വം എടുത്തുകളയുമെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയും കൂട്ടരും പ്രചരിപ്പിച്ചു. രാഹുൽ ഗാന്ധിയോടുള്ള എന്റെ തുറന്ന വെല്ലുവിളിയാണിത്. നിയമം കാരണം പൗരത്വം നഷ്ടപ്പെട്ട ഒരു പൗരനെ എനിക്ക് കാണിച്ചുതരൂ. പ്രതിഷേധത്തിന്റെ പേരില്‍ നടന്ന അക്രമത്തിന് അവർ ഉത്തരവാദികളാണ്, അവർ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
advertisement
വഖഫ് ഭേദഗതി നിയമത്തിനായുള്ള വോട്ടെടുപ്പിനിടെ ലോക്സഭയിൽ ഹാജരാകാതിരുന്നതിന് ബിജെപി അടുത്തിടെ പ്രിയങ്കയെ കടന്നാക്രമിച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ ഗാന്ധി സഹോദരങ്ങള്‍ പരാജയപ്പെട്ടുവെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. പ്രിയങ്ക ഹാജരായില്ലെങ്കിലും, വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാഹുൽ സഭയിൽ പ്രവേശിച്ചു, എന്നാൽ അദ്ദേഹം ഈ വിഷയത്തിൽ സംസാരിച്ചില്ല. ലോക്സഭ ബിൽ പാസാക്കിയതിന് ശേഷമാണ് രാഹുൽ സംസാരിച്ചത്.
“വഖഫ് (ഭേദഗതി) ബിൽ മുസ്ലീങ്ങളെ അരികുവൽക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ്. ആർഎസ്‌എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരണഘടനയ്‌ക്കെതിരായി നടത്തുന്ന ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്, എന്നാൽ ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നതാണിത്, ”അദ്ദേഹം പറഞ്ഞു.
advertisement
Summary: Union Home Minister Amit Shah on Wednesday questioned Congress leader Rahul Gandhi’s silence during the debate in Parliament over the Waqf (Amendment) Bill, which was passed in both Houses last week, and attacked Wayanad MP Priyanka Gandhi for being absent during the intense discussion.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 09, 2025 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat Summit 2025: 'പ്രിയങ്ക ഹാജരായില്ല, രാഹുൽ ഗാന്ധി സംസാരിച്ചില്ല, എന്തുകൊണ്ട്?': വഖഫ് ചർച്ചയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അമിത് ഷാ







