advertisement

ശ്രദ്ധിക്കൂ കുട്ടികളേ! ടിക് ടോക് ഉപയോഗത്തിന് വിലക്കുകളില്ല; നീക്കിയത് ആപ്പ് സ്റ്റോറില്‍ നിന്നുമാത്രം

Last Updated:

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി: ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് ടിക് ടോക് അധികൃതര്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ടിക് ടോക് നിരോധിച്ചിരിക്കുന്നതെന്നും ഇത് നിലവിലെ ഉപയോക്താക്കളെ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിരോധനം നിലനില്‍ക്കുന്ന ഈ കാലയളവില്‍ തന്നെ നിലവിലെ ഉപയോക്താക്കള്‍ക്ക് വീഡിയോ എടുക്കാനും ഷെയര്‍ ചെയ്യാനും കഴിയുമെന്നും നിലവിലെ അതേ രീതിയില്‍ തന്നെ ആപ്പ് ഉപയോഗിക്കാമെന്നും ടികോ ടോക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Also Read: നോട്ടുനിരോധനം: 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്
നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയെന്നോണമാണ് ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ടിക് ടോക് അധികൃതര്‍ പറയുന്നു.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ടിക് ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടര്‍ന്ന് രാജ്യമാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ശ്രദ്ധിക്കൂ കുട്ടികളേ! ടിക് ടോക് ഉപയോഗത്തിന് വിലക്കുകളില്ല; നീക്കിയത് ആപ്പ് സ്റ്റോറില്‍ നിന്നുമാത്രം
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement