പുതിയ പാര്‍ലമെന്റ് മന്ദിരങ്ങളുടെ ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനിടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭ മന്ദിരങ്ങളുടെ ശിലാസ്ഥാപനത്തിനോ ഉദ്ഘാടനത്തിനോ ഗവര്‍ണറെയും രാഷ്ട്രപതിയെയും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
എല്ലായിടത്തും മുഖ്യമന്ത്രിയോ പാര്‍ട്ടി പ്രസിഡന്റോ ആണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. ഒരിടത്തുപോലും രാഷ്ട്രപതിയെയോ ഗവര്ണമാരെയോ ക്ഷണിച്ചിരുന്നില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ കുറ്റപ്പെടുത്തി.
In the last 9 years – 5 non-BJP / Opposition state governments either laid foundation stones or inaugurated a new Legislative Assembly building .
All were done by either the Chief Minister or the Party President. In not a single instance was the Governor or President invited. pic.twitter.com/LjP9zjlLGg
— Himanta Biswa Sarma (@himantabiswa) May 24, 2023
രാഷ്ട്രപതിയെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.