advertisement

CPM| സീതാറാം യെച്ചൂരി തുടരും; വിജയരാഘവൻ പിബിയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും കേന്ദ്ര കമ്മിറ്റിയിൽ

Last Updated:

85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്‌. കമ്മിറ്റിയിൽ 15 പേർ വനിതകളാണ്‌. കേരളത്തിൽ നിന്ന്‌ നാല്‌ പുതുമുഖങ്ങളാണുള്ളത്‌. പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ കമ്മിറ്റിയിലെത്തി.

കണ്ണൂർ: സീതാറാം യെച്ചൂരി (Sitaram Yechury) സിപിഎം (CPM)  ജനറൽ സെക്രട്ടറിയായി തുടരും. അഞ്ചുദിവസമായി കണ്ണൂരില്‍ നടന്ന സിപിഎം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. വിശാഖപട്ടണത്ത് 2015 ല്‍ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.
85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്‌. കമ്മിറ്റിയിൽ 15 പേർ വനിതകളാണ്‌. കേരളത്തിൽ നിന്ന്‌ നാല്‌ പുതുമുഖങ്ങളാണുള്ളത്‌. പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ കമ്മിറ്റിയിലെത്തി.
17 അംഗ പൊളിറ്റ് ബ്യൂറോ നിലനിർത്താനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. മൂന്ന് അംഗങ്ങളാണ് ഇത്തവണ പിബിയിൽ നിന്നും ഒഴിഞ്ഞത്. പകരം കേരളത്തിൽ നിന്നുള്ള നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ, മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ല, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോം എന്നിവർ പോളിറ്റ്ബ്യൂറോയിലേക്ക് എത്തും. ബിമൻ ബോസ്, ഹന്നൻ മൊള്ള, എന്നിവരുടെ ഒഴിവിലേക്കാണ് അശോക് ധാവ്ല, രാമചന്ദ്ര ഡോം എന്നിവരെത്തുന്നത്. 58 വർഷത്തിന് ശേഷം സിപിഎം പിബിയിലെ ആദ്യ ദളിത് പ്രതിനിധിയായാണ് രാമചന്ദ്ര ഡോം എത്തുന്നത്.
advertisement
പ്രായപരിധിയെ തുടർന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്രതലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ പിബിയിലേക്ക് എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറായ അദ്ദേഹത്തിന് കോടിയേരി മാറിനിന്നപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിച്ചതും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതും തുണയായി.
85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും പി രാജീവ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി സതീദേവി എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതിയതായി എത്തി. പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അധ്യക്ഷനുമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM| സീതാറാം യെച്ചൂരി തുടരും; വിജയരാഘവൻ പിബിയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും കേന്ദ്ര കമ്മിറ്റിയിൽ
Next Article
advertisement
യുപിയിൽ എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെയാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
യുപിയിൽ എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെയാളും ഏറ്റുമുട്ടലില്‍ കൊല്ല
  • സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതി ഗൾഫാം ഏറ്റുമുട്ടലിൽ മരിച്ചു.

  • പ്രധാന പ്രതികളായ സീഷനും ഗൾഫാമും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ പ്രാഥമിക അന്വേഷണം പൂർത്തിയായി.

  • സലീം വസ്തിക്കിന്റെ മതപരമായ വിമർശനങ്ങൾ ആക്രമണത്തിന് കാരണമെന്നു പോലീസ് പ്രാഥമിക നിഗമനം രേഖപ്പെടുത്തി

View All
advertisement