advertisement

ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിനിടയിൽ കുടുങ്ങി; തട്ടുകടക്കാരന്‍റെ കത്തികൊണ്ട് മുടിമുറിച്ച് രക്ഷപെടുത്തി

Last Updated:

സ്കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ എസ് ആർ ടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നു.

കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിനിടയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 5.30 ന് എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം. ചക്രത്തിനിടയിൽ കുടുങ്ങിയ യുവതിയുടെ മുടി ഉടൻ തന്നെ സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
സ്കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ എസ് ആർ ടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു.
എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി. സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കത്തി കൊണ്ട് മുടി മുറിച്ച് അമ്പിളിയെ പുറത്തെടുക്കുകയായിരുന്നു. തലയിൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു അമ്പിളി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിനിടയിൽ കുടുങ്ങി; തട്ടുകടക്കാരന്‍റെ കത്തികൊണ്ട് മുടിമുറിച്ച് രക്ഷപെടുത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement