advertisement

പാലാ നഗരസഭ;പാർട്ടി ചിഹ്നത്തിൽ ജയിച്ച അംഗത്തെ തഴഞ്ഞാൽ തെറ്റായ കീഴ്വഴക്കമുണ്ടാകുമെന്ന് സിപിഎമ്മിൽ ഒരു വിഭാഗം

Last Updated:

പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന് അഭിപ്രായം ഉയർന്നു.

കോട്ടയം: പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് ബിനുപുളിക്കകണ്ടത്തെ വീണ്ടും പരിഗണിച്ച് സിപിഎം. ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസിന്റേത്. എന്നാൽ ജോസ് കെ മാണിയുടെ പരാതിക്ക് വഴങ്ങിയാൽ തെറ്റായ കീഴ്വഴക്കം ഉണ്ടാകുമെന്ന് ഒരു വിഭാഗം പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന് അഭിപ്രായം ഉയർന്നു.
ഏരിയ കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയുമായി ആശയവിനിമയം നടത്തി അന്തിമ തീരുമാനമുണ്ടാകും. ബിനുവിനെതിരെ പിടിവാശി പാടില്ല എന്ന് സിപിഎം ജോസിനെ അറിയിച്ചു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ അറിയിച്ചിരുന്നത്.
സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു. സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു.നഗരസഭ ചെയർമാൻ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര രാജിവയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ ചെയർമാൻ സ്ഥാനം ആർക്കെന്ന കാര്യത്തിലാണ് ഭിന്നത ഉടലെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ നഗരസഭ;പാർട്ടി ചിഹ്നത്തിൽ ജയിച്ച അംഗത്തെ തഴഞ്ഞാൽ തെറ്റായ കീഴ്വഴക്കമുണ്ടാകുമെന്ന് സിപിഎമ്മിൽ ഒരു വിഭാഗം
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement